ഡെറാഡൂണ്‍: പിതൃത്വ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി രക്ത സാമ്പിള്‍ നല്കി. ഡൂണ്‍ ആശുപത്രിയിലെ ചീഫ് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് തിവാരി ജില്ലാ ജഡ്ജി മുമ്പാകെ രക്തസാമ്പിള്‍ നല്‍കിയത്. രക്തസാമ്പിളുകള്‍ നല്‍കുന്നതിനെതിരെ തിവാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
മകനാണെന്ന് അവകാശപ്പെട്ട് തിവാരിക്കെതിരെ കേസ് നല്കിയ രോഹിത് ശേഖറും അമ്മ ഉജ്ജ്വല ശര്‍മ്മയും ശനിയാഴ്ച രക്തസാമ്പിള്‍ നല്‍കിയിരുന്നു. 2008ലാണ് രോഹിത് ശേഖര്‍ തിവാരിക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ പിതൃത്വ കേസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാവാന്‍ തിവാരിയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയാറായില്ല. തുടര്‍ന്ന് രോഹിത് ശേഖര്‍ സപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചുവെങ്കിലും തിവാരി ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരായില്ല.
പ്രായമേറിയതിനാല്‍ രക്തം നല്കാനാവില്ലെന്നായിരുന്നു തിവാരിയുടെ വാദം. തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ വീണ്ടും ദഹി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. കേസിലെ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന തിവാരിയുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരസിച്ചിരുന്നു.
കോടതിനടപടികളുടെ വിശദാംശങ്ങള്‍ പരാതിക്കാരനായ രോഹിത് ശേഖര്‍ വാദംകേള്‍ക്കുന്ന ദിവസം മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്തുന്നത് തടയണമെന്നായിരുന്നു ജസ്റ്റീസ് ജി.എസ്. സിംഗ്വിയും ജസ്റ്റിസ് എസ്.ജെ. മുഖോപധ്യായയും അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ തിവാരിയുടെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ സംസാരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: