ന്യൂദല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്കിയ പരാതിയിലെ ‘കണ്ണൂര്‍’ പരാമര്‍ശം കോടതി പരിഗണിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദ വെളിപ്പെടുത്തലുകള്‍ കോടതി പരിഗണനയ്ക്ക് എടുക്കരുതെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വെള്ളിയാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസന്വേഷണം എത്തിയതാണ് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കാന്‍ കാരണമെന്നായിരുന്നു ടി.പി സെന്‍കുമാറിന്റെ ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കീഴ്ക്കോടതിയില്‍ ഉന്നയിക്കാത്ത വിഷയങ്ങള്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാര്‍ നിലപാട് എ.ജി സുധാകര്‍ പ്രസാദ് സുപ്രീംകോടതിയിലെ കേരള സര്‍ക്കാര്‍ അഭിഭാഷകരെ അറിയിച്ചു.
പി.ജയരാജന് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ രാഷ്ട്രീയകൊലപാതക കേസുകളില്‍ നടപടി സ്വീകരിച്ചതാണ് തനിക്കെതിരായ നടപടികള്‍ക്ക് കാരണമെന്നാണ് ടി.പി സെന്‍കുമാറിന്റെ പരാതി. ടി.പി ചന്ദ്രശേഖരന് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നീ കേസുകളില്‍ താന്‍ സ്വീകരിച്ച കര്‍ശന നിലപാട് സിപിഎമ്മിന്റെ എതിര്‍പ്പിന് കാരണമായി. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് തന്നെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റാന്‍ കാരണമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയില്‍ ഹാജരാകും. സെന്‍കുമാറിന്റെ പരാതിയില്‍ ഏതെങ്കിലും തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരാമര്‍ശം വന്നാല്‍ കതിരൂര്‍ മനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന വാദത്തിനടക്കം ശക്തികൂടും. ഈ ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: