തൃശൂര്‍: വെളിയന്നൂര്‍ ക്ഷേത്രത്തിന്്യൂമുന്വശം പഴം വ്യാപാരിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ഉയരത്തില്‍ അടുക്കി വെച്ചിരുന്ന പഴങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊട്ടകളിലേക്ക് തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. സമീപത്തെ ഇന്‍സിനറേറ്ററില്‍ ്യൂനിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ശക്തമായ കാറ്റില്‍ തീ ആളിക്കത്തുകയും കറുത്ത കട്ടിപ്പുക ഉയരുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ആളപായമില്ല. രണ്ടു തെങ്ങുകളും തേക്കുമരവും പാഴ്മരങ്ങളും തീപിടിത്തത്തില്‍ ്യൂനശിച്ചു. പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
വടക്കാഞ്ചേരി: കരുമത്രയില്‍ തീ പടര്‍ന്നു പിടിച്ചു വ്യാപക നാശം. കുടുമ്പാട്ടുകാവ് ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള പാടത്തു നിന്നു കത്തിക്കയറിയ തീ പറമ്പുകളിലേക്കു വ്യാപിക്കുകയായിരുന്നു. നിരവധി മരങ്ങള്‍ കത്തിനശിച്ചു.വരടന്ചിറ പാടത്തു ആരോ തീയിട്ടതാണ് കാരണമെന്ന് പറയുന്നു. വാര്‍ഡ് മെമ്പര്‍ രാജീവന് തടത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.വടക്കാഞ്ചേരിയില്‍ നിന്നു ഫയര്‍ ഫോഴ്സും എത്തിയിരുന്നു.
എളവള്ളി: ചേലൂര്‍ അയ്യപ്പക്കുന്ന് മഹാദേവക്ഷേത്രത്തിന് സമീപം തീപ്പിടുത്തം; ഏഴേക്കറിലെ ചെടികളും വൃക്ഷങ്ങളും പുല്‍ക്കാടും കത്തി നശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചത്. അമ്പതോളം തെങ്ങുകളും വാഴ, മാവ് തുടങ്ങിയവയും കത്തിനശിച്ചു.
ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം വരെ തീപടര്‍ന്നു. ഗുരുവായൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: