ചാലക്കുടി: നഗര ഹൃദയത്തിലൂടെ രണ്ട് വാര്‍ഡുകളിലൂടെ ഒഴുകുന്ന പള്ളികനാല് മാലിന്യ കൂമ്പാരമായി മാറി. പ്രധാന ജലസ്ത്രോസായ പറയന് തോടിലാണ് പള്ളി കനാല്‍ ചെന്നു ചേരുന്നത്. ഇതിനെ തുടര്‍ന്ന് പറയന് തോടിലെ വെള്ളവും മലിനമാകുന്നത് പല പകര്‍ച്ച വ്യാധികള്‍ക്കു കാരണമാകുന്നു. പള്ളി കനാല്‍ ശുചീകരിക്കുവാന്‍ ഒരു നടപടിയും നഗരസഭ അധികൃതര്‍ ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.
ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ന്റേയും പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്റേയും വാര്ഡുകളിലൂടേയാണ് കനാല്‍ കടന്നു പോകുന്നത്. കനാലിന് പുറമെ നഗരത്തിലെ പ്രധാന കാനകളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇത് ശുചീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ാലിന്യം കൊണ്ട് ചീഞ്ഞു നാറിയിട്ടും ഒരു നടപടിയും എടുക്കുവാന്‍ തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: