കുറവിലങ്ങാട്: മൂവാറ്റുപുഴ നദീജല പദ്ധതിയടെ കനാലുകളിലുടെള്ള ജലവിതരണം നിലച്ചതോടെ ജലക്ഷാമം രൂക്ഷം. കിണറുകള്‍ പലതും വറ്റി വരണ്ടു. കുറവിലങ്ങാട്ടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഈ കനാലുകളെയും സമീപമുള്ള വലയിതോടിനേയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കനാലുകളിലെ ജലവിതരണം നിലച്ചതോടെ തോടുകളും കിണറുകളും വറ്റിവരണ്ടു. മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നാതണ് ജലവിതണം തടസ്സപ്പെടാന്‍ കാരണമായത്.
ഇലഞ്ഞി, ഉഴവൂര്‍, ഞീഴൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളില്‍ വേനല്‍ കാലത്ത് ജലവിതരണം നടത്തിയിരുന്നത് ഈ കനാലുകളില്‍ കൂടിയായിരുന്നു. ജലവിതരണം തടസ്സപ്പെട്ടതോടെ ഈ പ്രദേശങ്ങളില്‍ വെള്ളമില്ലാതായി.
കടപ്ലാമറ്റത്തെ ഭൂരിപക്ഷ പ്രദേശങ്ങളും ജലനിധി പദ്ധതിയെ ആശ്രയിച്ചാണ് വെള്ളം ലഭിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത പ്രദേശങ്ങളിലായി ഒന്നിലധികം കിണറുകള്‍ ഉള്ളതിനാല്‍ പദ്ധതിയിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്ന നിലയിലായി. വെള്ളത്തിന് ചെളിയും മണവും അനുഭവപ്പെടുവാനും തുടങ്ങി. വേനല്‍ രൂക്ഷമായാല്‍ ഈ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാകും. പ്രദേശങ്ങളിലെ വന്‍തോതിലുള്ള പൂഴിഖനനമാണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണമാകുന്നത്. താഴ്ന്ന പ്രദേശങ്ങളും പാടങ്ങളും പല സ്ഥലങ്ങളിലും മണ്ണിട്ടു നികത്തുന്നതും ജലലഭ്യത കുറയാന്‍ കാരണമായി. നിലവിലുള്ള ജല പദ്ധതികളില്‍ നിന്നും യഥാസമയം കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: