ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ ദളിതനായ ബിജെപി പ്രവര്‍ത്തകനുനേരെ ആക്രമണം. അതിരമ്പുഴ കവലയില്‍ സുഹൃത്തുമായി സംസാരിച്ചുനിന്ന ബി ജെപി ബൂത്തുകമ്മറ്റി പ്രസിഡന്റ് ബേബി (57)നെയാണ് ബൈക്കില്‍ വന്ന 2 യുവാക്കള്‍ അക്രമിച്ചത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ബേബിയെ പിന്തുടര്ന്ന് വീണ്ടും മര്‍ദ്ദിച്ചു.
അടികൊണ്ട് നിലത്തുവീണ ബേബിയുടെ നിലവിളികേട്ട് അടുത്തുള്ള ആട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തിയപ്പോഴേക്ക് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയ ബേബി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്കി. ഭാര്യ റോസമ്മ ബേബി മഹിളാ മോര്‍ച്ച പ്രവര്‍ത്തകയും ബിജെപി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി അംഗവുമാണ്. 2014 മാര്‍ച്ചില്‍ ഇവരുടെ മകന് ആട്ടോ ഡ്രൈവറായിരുന്ന ദിലിപ് (31)അതിരമ്പുഴയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസിന്റെ അന്വേഷണം തുടരുന്നേയുള്ളു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ദളിതര്‍ക്കും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ബിജെപി നിയോജക മണ്ഡലം കമ്മറ്റി ഉത്കണ്ഠ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: