കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവ് തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി. നസിറുദ്ദീന്‍ പറഞ്ഞു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സഹായത്തോടെ ഭൂമാഫിയയാണ് അട്ടിമറിക്ക് പിന്നില്‍. കടയിലെ സിസിടിവി പരിശോധിച്ചാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകും. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം.
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഏഴു തീപ്പിടിത്തങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. മൊയ്തീന്‍പള്ളി റോഡിലുണ്ടായ തീപ്പിടിത്തം കഴിഞ്ഞ് അഞ്ചു ദിവസംകൊണ്ടാണ് കത്തിയ കടകളുടെ സ്ഥാനത്ത് പുതിയ ബഹുനില സമുച്ചയം പണിയാന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പദ്ധതി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ തന്നെ ദുരൂഹതയുണ്ട്.
മിഠായിത്തെരുവിലെ മുന്‍വശത്തെ കടകള്‍ക്കാണ് തീ പിടിക്കുന്നത്. പിന്നിലുള്ള സ്ഥലത്തിന്റെ കച്ചവടം നടക്കുമ്പോഴാണ് മുന്നിലുള്ള കടകള്‍ക്ക് തീപിടിക്കുന്നതെന്നാണ് അനുഭവം. കോടികള്‍ നഷ്ടമുണ്ടായിട്ടും വ്യാപാരികള്‍ക്ക് ഒരു രൂപയുടെ പോലും സഹായം സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സന്ദര്‍ശനവും സാന്ത്വനപ്പെടുത്തലും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാവുന്നില്ല.
നഗരത്തിലെ ഏറ്റവും വില കൂടിയ സ്ഥലത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കടകള്‍ ഒഴിപ്പിക്കാന്‍ തല്‍പ്പരകക്ഷികളുടെ ശ്രമം നടക്കുന്നൂ. അടുത്ത ദിവസങ്ങളിലായി മന്ത്രിമാരുടെ സന്ദര്‍ശനത്തിനു ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: