കൈനാട്ടി :ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നതിലും ഒരുപറ്റം ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം വയനാട് ജില്ലയില്‍ വളരെ പ്രകടമാണ്.
ദിവസേന മുന്നൂറിലധികം പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരും മറ്റു രോഗികള്‍ക്കും സൗജന്യ ചികിത്സയും മരുന്നും നല്കുന്ന ഏക സ്ഥാപനമാണ് അമൃത കൃപ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ കൈനാട്ടി. എന്നാല്‍ സ്ഥാപനത്തില്‍ സൗജന്യമായി രോഗികള്‍ ഉപയോഗിക്കുന്ന ഒരു തൂക്കുമിഷ്യന് സീല്‍ ചെയ്തില്ലെന്ന് പറഞ്ഞ് 2000/- രൂപ പിഴചുമത്തിയ അളവ് തൂക്ക ഉദ്ദേ്യാഗസ്ഥരുടെ നടപടി ദുരൂഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യ സഹായങ്ങള്‍ ഇല്ലാതാക്കുന്നതിന് മാത്രമേ ഉപകരിക്കൂവെന്നും മേല്‍ വിധത്തിലുള്ള പ്രവൃത്തികള്‍ വളരെ ഖേദകരമാണെന്നും അമൃതകൃപാ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ഉപദേശക സമിതി ഓര്‍മ്മപ്പെടുത്തി. യോഗത്തില്‍ ഉപദേശക സമിതി ചെയര്മാന് അഡ്വ: പി.ചാത്തുക്കുട്ടി അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: