മാനന്തവാടി: കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നീണ്ടു നോക്കി ഇടവക വികാരി റോബിൻ വടക്കുംചേരി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ വയനാട് സി ഡബ്ല്യു സിക്കെതിരെ സമഗ്രാന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പീഡനത്തിനു ശേഷം പെൺകുട്ടിയെ എവിടെ പാർപ്പിച്ചു എന്നതിൽ ദുരൂഹത യുണ്ടെന്നും പ്രസവശേഷം ചോര കുഞ്ഞിനെ വൈത്തിരി ചൈൽഡ് ഷെൽട്ടറിൽ താമസിപ്പിക്കുകയും , പീഡനവിവരം മറച്ചു വെയ്ക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുറ്റക്കാരെ സംരക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴത്തെ ‘ സി ഡബ്ല്യു സി ചെയർമാനും പ്രതി റോബിൻ വടക്കും ചേരിയും പലയിടങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് അതിനാൽ അന്വേഷണം അട്ടിമറിക്കാതിരിക്കാൻ സി ഡബ്ല്യു സി ചെയർമാനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും പ്രതിയുടെ വിദേശയാത്രകളെ കുറിച്ചും വരുമാന സ്രോതസിനെ സംബന്ധിച്ചും അന്വേഷണം വേണമെന്നും എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു. യോഗത്തിൽ ഹാരീസ് മീനങ്ങാടി, വിനു ഐസക്ക്, ലെനി, ബിജു കിഴക്കേടം , രഞ്ജിത്ത് കമ്മന, മഹേഷ് പനമരം, റിയാസ്, ശ്രീജിത്ത് പനമരം, ജോമോൻ പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: