തൊടുപുഴ: വളര്‍ത്തുമകളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷയും 23000 രൂപ പിഴയും ശിക്ഷ. കുട്ടന്‍മ്പുഴ മാമാലകണ്ടംകര സ്വദേശി ബിജു(34)വിനെയാണ് ഇടുക്കി ജില്ലാ സ്പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര് മധുകുമാര്‍ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.
സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന കുട്ടിയെ വീട്ടിലറിയിക്കാതെ പ്രതി ഹോസ്റ്റലില്‍ എത്തി കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്ന് വാര്‍ഡനോട് നുണപറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കുട്ടിയുമായി യാത്ര ചെയ്ത പ്രതി കൊച്ചി-മധുര പാതയിലെ വാളറ വനമേഖലയില്‍ വൈകിട്ട് അഞ്ച് മണിയോടെ വന്നിറങ്ങി. സ്ഥിരമായിട്ടുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകാത്തതിനെക്കുറിച്ച് കുട്ടിചോദിച്ചപ്പോള് വീട്ടിലേക്കുള്ള കുറുക്കുവഴിയാണെന്ന് പറഞ്ഞ് വനത്തിലൂടെയുള്ള നടപ്പുവഴിയേ കുട്ടിയെ കൊണ്ടുപോയി. വനത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പ്രതിയില്‍നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് പിടികുടിവീണ്ടും ലൈംഗികാതിക്രമം നടത്തിയശേഷം പാറയില്‍ നിന്ന് ഉരുട്ടിതാഴയിടാന് ശ്രമിക്കുകയും കന്നാസില്‍ പ്രതികരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്തുന്നതിനു ശ്രമിക്കുകയും ചെയ്തു. മുഖം ലക്ഷ്യമാക്കി ഒഴിച്ച ആസിഡ് കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ വസ്ത്രത്തിലാണ് വീണത്. വസ്ത്രത്തിന്റെ മുന്‍ഭാഗം ഉരുകിപ്പോയി. രാത്രിയുടെ മറവില്‍ പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് വനമേഖലയിലെ ഒരുവീട്ടില്‍ എത്തിയകുട്ടിയെ അവരുടെ സഹായത്താലാണ് രാത്രി 10 മണിയോടെ വീട്ടിലെത്തിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ 2016 മാര്‍ച്ചിലാണ് പിടൂകൂടിയത്.
പീഡനത്തിന് പുറമെ ആസിഡ് ആക്രമണത്തിന് 5 വര്‍ഷം കഠിനതടവിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 3 വര്‍ഷംകഠിന തടവിനും ശിക്ഷിച്ചിച്ചുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാല്‍ ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴസംഖ്യയായ 23000 രൂപ അടച്ചിെല്ലങ്കില്‍ 9 മാസംകൂടി കഠിന തടവ് വേറെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അടിമാലി എസ്ഐ ഇ.കെ സോള്‍ജിമോന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ സജിമാര്‍ക്കോസ്, കുര്യാക്കോസ് ജെ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രംകോടതിയില്‍ ഹാജരാക്കിയത്.
പ്രോസിക്യൂഷന് വേണ്ടിസ്പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ റ്റി.എ സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.
പ്രതി ബിജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: