മുട്ടില്‍ : രാജ്യത്ത് ഒരുവര്‍ഷം ഒരുലക്ഷം യുവതീ-യുവാക്കള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൊഴില്‍മേളയ്ക്ക് വന്‍ വരവേല്‍പ്പ്. വയനാട് ജില്ലയിലെ മുട്ടില്‍ ഡബ്യുഎംഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന തൊഴില്‍മേളയിലേക്ക് അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കളുടെ ഒഴുക്കായിരുന്നു. 30 സ്വകാര്യ സ്ഥാനപ നങ്ങളും 14 സര്‍ക്കാര്‍ ഏജന് സികളും മേളയില്‍ പങ്കെടു ത്തു. 12864 പേര് രജിസ്റ്റര്‍ ചെയ്തു, 1871 പേര്‍ക്ക് തൊ ഴില്‍ നല്കി, 1449 ഒഴിവുകള്‍ നികത്താനായില്ല. 3320 ഒഴിവുകളിലേക്കാണ് മേള നടത്തിയത്.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവും കോഴികോട്ടുള്ള മോഡല്‍ കരിയര്‍ സെന്റെര്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍, കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് എന്നിവരുമായി ചേര്‍ന്നാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ അറുപതോളം സ്വകാര്യ സ്ഥാപനങ്ങളാണ് മേളയിലെത്തിത്.
പരിപാടിക്ക് മുട്ടില്‍ ഡബ്ലുഎംഒ കോളജ് അധികൃതരും നാട്ടുകാരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും നിയമപാലകരും കാര്യമായി സഹകരിച്ചു.
സി.കെ.ശശീന്ദ്രന് എംഎല്‍എ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു. ലാല്‍മോഹന്‍(എന്‍ഐഇഎല്‍ഐടി) മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസി ഡന്റ് സജി ശങ്കര്‍, എന്‍.ബി. ഫൈസല്‍, പി.സി.മോഹനന്, പി. പി.ഖാദര്‍, പി.ജി.രാമചന്ദ്ര ന് (സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം), ടി.പി.മുരളീധരന് നായര്‍ (സെക്രട്ടറി സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍)തുടങ്ങിയര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: