കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനക്കേസില്‍ മാനന്തവാടി രൂപതയിലെ മറ്റോരു പ്രധാന പാതിരിയിലേക്ക് കൂടി അന്വേഷണം നീളുന്നു. കേസിലെ ഒന്നാം പ്രതി ഫാ. റോബിന് വടക്കുംചേരിക്ക് കാനഡയിലേക്ക് രക്ഷപ്പെടാന്‍ ടിക്കറ്റെടുത്തു നല്‍കിയത് ഈ മുതിര്‍ന്ന പാതിരിയാണ്.
ഫാ. റോബിന്റെ അടുത്ത സുഹൃത്തായ ഈ പാതിരി രൂപതയിലെ സോഷ്യല്‍ സര്‍വീസ് സോസൈറ്റികളുടെ ചുമതലക്കാരനാണ്. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകത്തെയും സമിതി അംഗം സിസ്റ്റര്‍ ഡോ. ബെറ്റിജോസിനെയും തത്സാനത്തുനിന്ന് നീക്കിയതായി ആരോഗ്യമന്ത്രി ഷൈലജ അറിയിച്ചുവെങ്കിലും ഉത്തരവ് ഇന്നുമാത്രമേ ജില്ലാ പോലീസ് മേധാവികള്‍ക്ക് ലഭിക്കാനിടയുള്ളൂ. ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
കേസില്‍ മറ്റൊരു പ്രതിയായ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ അധികാരി സിസ്റ്റര്‍ ഒഫീലിയ ചികില്സയിലണെന്നാണ് മഠം അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍ അവരും ഒളിവിലാണെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച മാനന്തവാടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയയും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. ജാമ്യം കിട്ടിയില്ലെങ്കില്‍ അവര്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. പഴുതുകളടച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
2017 ഫെബ്രുവരി ഏഴിനാണ് പതിനാറുകാരി കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ വൈത്തിരിയിലെ എച്ച്ഐഎം ഫൗണ്ട്ലിങ് ഹോമിലെത്തിച്ചു. ഈ വിവരം അനാഥാലയം അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. ശിശുക്ഷേമസമിതി അംഗം സിസ്റ്റര്‍ ബെറ്റിയെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ മറച്ചുവെച്ചു. 20നാണ് സിസ്റ്റര്‍ ബെറ്റി ഡോക്ടറായി ജോലി ചെയ്യുന്ന ഫാത്തിമ ആശുപത്രിയില്‍ അമ്മ ഹാജരായി കുഞ്ഞിനെ സറണ്ടര്‍ ചെയ്തത്. അമ്മയ്ക്ക് 18 വയസ് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെങ്കിലും 17 വയസില്‍ തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടും സിസ്റ്റര്‍ ബെറ്റി അത് അവഗണിച്ചു. ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകവും ഇക്കാര്യം അവഗണിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് രണ്ടിന് ശിശുക്ഷേമ സമിതി ഇറക്കിയ പത്രക്കുറിപ്പില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചതായി അവകാശപ്പെടുന്നു. സമിതിയിലെ മറ്റ് അംഗങ്ങളായ ഡോ. പി.ലക്ഷ്മണന്, ടി.ബി. സുരേഷ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യം എന്നിവരില്‍ നിന്നും പോലീസ് വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.
ഇതിനിടെ ഞായറാഴ്ച്ച വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ട്ലിംഗ് ഹോം അവരുടെ ഭാഗം ന്യായീകരിച്ച് പത്രക്കുറിപ്പിറക്കി. ശിശുക്ഷേമ സമിതി ഇറക്കിയ കുറിപ്പ് അവരുടെ മുഖം രക്ഷിക്കാനാണെന്നും സിസ്റ്റര്‍ ബെറ്റിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: