വല്ല പുണ്യകര്‍മ്മത്തിന്റെയും ഫലമായി, ഭഗവാനെ സേവിക്കണമെന്ന് ആഗ്രഹിച്ചാലും ആ ആഗ്രഹം സ്ഥിരമായും ദൃഢമായും നിലനില്ക്കുകയില്ല. കാരണം പറയാം.
നമുക്ക് അനുകൂലമായി തോന്നുന്ന വിഷയങ്ങളോട് സ്നേഹം അവ എനിക്കുവേണമെന്ന മനോഭാവം, പ്രതികൂലമായി തോന്നുന്ന വിഷയങ്ങളോടു തോന്നുന്ന ദ്വേഷം അവ എനിക്കുവേണ്ട എന്ന മനോഭാവം-ഇവ രണ്ടും കഴിഞ്ഞ ജന്മങ്ങളില് അഭ്യസിച്ച് നമ്മുടെ ശീലമായിത്തീര്‍ന്നിരിക്കുകയാണ്. ഈ രണ്ടുതരം മനോവികാരങ്ങളില്‍ നിന്നാണ്, തണുപ്പ്- ചൂട്, സുഖം-ദുഃഖം എന്നിങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ദ്വന്ദ്വങ്ങള്‍ വഴി, ഞാന്‍ സുഖിയാണ്, ഞാന്‍ ദുഃഖിയാണ് എന്ന അജ്ഞാനത്തില്‍ ജീവികള്‍ മുഴുകിപ്പോകുന്നത്.
സര്‍ഗേ യാന്തി
അമ്മയുടെ വയറ്റില്‍വച്ച്, ഗര്‍ഭാവസ്ഥയില്‍ ജീവന് ഭൗതികദേഹം സ്വീകരിക്കുന്നതു മുതല്ക്കേ കിട്ടിയതാണ് ഈ അജ്ഞാനം. ഏതു നിമിഷത്തിലും നശിച്ചുപോകാന്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള ദേഹമാണ് ഞാന്‍ എന്ന ഭാവമാണ്, അജ്ഞാനം എന്നു പറയപ്പെടുന്നത്.
ദേഹത്തില്‍ നിലനിന്ന്, എന്റെ ഭാര്യ, എന്റെ പുത്രന്മാര്, എന്റെ ധനം എന്ന് ചിന്തിക്കുന്ന ജീവാത്മാവ് മാത്രമായ നാം എന്ന് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇതാണ് ജ്ഞാനം. ഇത് ഉണ്ടാവുന്നതേ ഇല്ല. പിന്നെ എങ്ങനെ സര്‍വ്വജ്ഞാനം സര്‍വ്വാന്തര്യാമിയും സര്‍വേശ്വരനുമായ എന്നെ-ഈ ശ്രീകൃഷ്ണനെ അറിയണമെന്ന് മൂഢന്മാരായ മനുഷ്യര്‍ ചിന്തിക്കും? ഇതുകൊണ്ടുകൂടിയാണ്, ഭക്തന്മാരൊഴികെ, ആരും എന്നെ അറിയുന്നില്ല, ഭജിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞത്.
അര്‍ജുന, ഞാന്‍ നിന്നെ ഭാരത! എന്നു വിളിക്കട്ടെ. യോഗഭ്രഷ്ടനായിട്ടുപോലും പിന്മാറാതെ സ്ഥിരബുദ്ധിയോടെ എന്നെ ഭജിച്ച ഭരതരാജാവിന്റെ കുലത്തിലാണ് നീ ജനിച്ചത്. നിന്നെ ‘പരന്തപ’ എന്നും ഞാന്‍ വിളിക്കുന്നു. ദേഹത്തിന്റെ ശക്തികൊണ്ട് തന്നെ ശത്രുക്കളെ ജയിക്കുന്ന നിനക്ക്, ഭൗതികസുഖ ദുഃഖങ്ങളെ ജയിക്കാന്‍ കഴിയുമെന്ന് പറയണമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: