കല്‍പ്പറ്റ: കൊട്ടിയൂരിലെ പാതിരിയുടെ പീഡനക്കേസില്‍ വെട്ടിലായ മാനന്തവാടി രൂപതക്ക് വീണ്ടും നാണക്കേട്. രൂപതാ സെക്രട്ടറിയായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്സോ നിയമപ്രകാരം പോലീസ്കേസ്സെടുത്തു. വയനാട് ജില്ലയില്‍ പ്ലസ്ടുവിന് പഠിക്കുന്ന 17 വയസുകാരിയാണ് കോഴിക്കോട് സ്വകാര്യ ആശൂപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍ 28ന് പ്രസവിച്ചത്. പ്രതി കേരളാ കാത്തലിക്ക് യൂത്ത് മുവ്മെന്റ് മാനന്തവാടി രൂപതാ കോ-ഓര്‍ഡിനേറ്ററും സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനുമായ സിജോ ജോര്‍ജാ (23)ണ്. ഇയാള്‍ പോലിസ് കസ്റ്റഡിയിലാണ്.
പതിനേഴ്കാരിക്ക് ജനിച്ച പെണ്‍കുട്ടിയെ കോഴിക്കോട് ജില്ലയില്‍ അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എസ്എസ്എല്‍സിക്ക് ഒന്‍പതു വിഷയങ്ങളില്‍ എ പ്ലസ് നേടിയ, പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥിനിയെ സംഘടനയുടെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പം മുതലെടുത്ത് പ്രതി സിജോ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രസവ വിവരം നാട്ടുകാരില്‍ നിന്നും മറച്ച് വെയ്ക്കുന്നതിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രസവ ശുശ്രൂഷയ്ക്ക്വേണ്ട സഹായം ചെയ്യുകയും 18 വയസ് പൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. നവജാത ശിശുവിനെ കോഴിക്കോട് ഒരു കോണ്‍വെന്റില്‍ പാര്‍പ്പിച്ചു. പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇയാള്‍ ആത്മഹത്യചെയ്യുന്നതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് കസ്റ്റഡിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: