ന്യൂദല്‍ഹി: ട്രെയിനില്‍ ബോംബ് സ്ഫോടനം നടത്തിയതിന് പിടിയിലായ ഐഎസ് ഭീകരര്‍ യുപി ബാരാബങ്കിയിലെ സൂഫി സമാധി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനുള്ള ട്രയല്‍ എന്ന നിലയ്ക്കാണത്രെ ട്രെയിനില്‍ പൈപ്പ് ബോംബ് വച്ചത്.
പോലീസ് വെടിവച്ചുകൊന്ന സെയ്ഫുള്ള അടക്കം എട്ടു പേരും ലഖ്നൗവിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സൗദിയിലുള്ള ബാദ്ഷാ എന്നയാളുടെ വീടാണ് വാടകയ്ക്ക് എടുത്തിരുന്നത്.
സെയ്ഫുള്ളയുടെ സഹോദരന് ഖാലീദിനെ പോലീസ് ഫോണില്‍ വിളിച്ച് സഹോദരനോട് കീഴടങ്ങാന്‍ അഭ്യര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു. ഖാലീദ് കേണപേക്ഷിച്ചിട്ടും തനിക്ക് രക്തസാക്ഷിയാകണമെന്നാണ് അയാള്‍ പ്രതികരിച്ചത്.
ബോംബു വയ്ക്കുന്നതിന്റെ ചിത്രം സിറിയയ്ക്ക് അയച്ചു
ഭോപ്പാല്‍: ട്രെയിനില്‍ പൈപ്പു ബോംബു വച്ച ആത്തിഫ് അതിന്റെ ചിത്രമെടുത്ത് സിറിയയിലെ ഐഎസ് ഭീകരനേതാക്കള്‍ക്ക് അയച്ചു നല്കി. പിടിയിലായ ഭീകരരില്‍ നിന്ന് ലഭിച്ച സ്ഫോടകവസ്തുക്കളില്‍ ഐഎസ്ഐഎസ് ഞങ്ങള്‍ ഇന്ത്യയിലുണ്ട് എന്ന് എഴുതിച്ചേര്ത്തിരുന്നതായും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വെളിപ്പെടുത്തി.
കാണ്‍പൂര്‍, കനൗജ് മേഖലകളില്‍ നിന്നുള്ളവരാണ് ഭീകരര്‍. ഇന്റര്‍നെറ്റില്‍ നിന്നാണ് ഇവര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത്. ബോംബ് രണ്ടു മണിക്കൂറിനുള്ളില്‍ പൊട്ടി. അവ മുകളിലത്തെ ബെര്‍ത്തിലാണ് വച്ചിരുന്നത്. അതിനാലാകാം വലിയ നാശനഷ്ടമുണ്ടാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: