പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
അമ്മ ഭാഗ്യത്തിന്റെ ചെറിയച്ഛന്റെ മകന് മധു (27), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു (43) എന്നിവരാണ് പിടിയിലായത്. അച്ഛന് ഷാജിയുടെ കൂട്ടുകാരനായ ഷിബു എട്ട് വര്‍ഷമായി ഇവരുടെ വീട്ടില്‍ താമസിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
ബലാത്സംഗം, പോക്സോ, ആത്മഹത്യാപ്രേരണകുറ്റം, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്.
അന്വേഷണത്തില്‍ വീഴ്ചവരുത്തിയ കസബ എസ്ഐ പി.സി. ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. രണ്ടു ഡിവൈഎസ്പിമാര്‍, കസബ മുന്‍ സിഐ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഐജി എം.ആര്. അജിത്കുമാര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: