തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടും സന്തോഷവുമൊന്നും പെട്ടി പൊട്ടിയപ്പോള്‍ കേജ്രിവാളിനും കൂട്ടര്‍ക്കും ഉണ്ടായി കാണില്ല. എന്തായിരുന്നു ഒരു പ്രചരണം. എല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. അല്ലാതെന്തു പറയാന്‍.
കേജ്രിവാളിന്റെ കാലദോഷം മോദിയുടെ നോട്ട് നിരോധിക്കല്‍ പ്രഖ്യാപനം മുതല്‍ തുടങ്ങിയതാണ്. അത് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
ദല്‍ഹിയില്‍ ക്ലച്ച് പിടിക്കാഞ്ഞിട്ടാണ് പുള്ളിക്കാരന് എല്ലാം കെട്ടിപ്പെറുക്കി പഞ്ചാബിലൊരു പയറ്റ് പയറ്റാമെന്ന് വിചാരിച്ചത്. അതിലൂടെ കേന്ദ്രത്തില്‍ ഒരു സ്ഥാനം കണ്ടെത്താമെന്നും കേജ്രിവാള് വിചാരിച്ചിരിക്കണം. എന്നാല്‍ ആ മോഹവും കൊഴിഞ്ഞു പോയിരിക്കുകയാണ്.
എന്തായാലും എഎപിയുടെ പ്രചരണം തത്വത്തില്‍ സഹായകമായത് കോണ്‍ഗ്രസിനാണ്. ദല്‍ഹിയില്‍ ഭരിച്ച് മുടിച്ച് കഴിഞ്ഞു. അത് പോരാഞ്ഞിട്ടാണ് പഞ്ചാബിലേയ്ക്കൊരു എത്തി നോട്ടം നടത്താന്‍ ശ്രമിച്ചത്. അതും വിഫലമായി. പ്രചരണവേളയില്‍ നിരവധി സമ്മതിദായകരുടെ
വിമര്‍ശനങ്ങള്‍ക്ക് കേജ്രിവാളും സംഘവും ഇരയാകേണ്ടി വന്നിട്ടുണ്ട്. ചോദ്യങ്ങളിലൂടെ അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കണ്ടെത്താന്‍ ദല്‍ഹി സര്ക്കാരിനായിട്ടില്ലത്രെ. ദല്‍ഹിയിലെ സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റങ്ങള്‍, താറുമാറായ ക്രമസമാധാന നില ഇവയൊന്നും ആപ്പിന് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വോട്ട് നല്കുന്ന ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുത്. അവരെ ഏറെ നാള് പറ്റിക്കാമെന്നും കരുതരുത്. അങ്ങനെ പറ്റിക്കാമെന്ന് വിചാരിച്ചത് കൊണ്ടാണ് അഴിമതി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാമെന്ന വ്യാജേന ഭരണം കൈയ്യാളിയ കേജ്രിവാളിനും കൂട്ടര്‍ക്കും അടിപതറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: