തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ അധ്യാപികക്കു നേരെയുണ്ടായ എസ്എഫ്ഐ കയ്യേറ്റത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കോളേജിനുള്ളില്‍ നടന്ന വനിതാദിനാചരണത്തിനിടെ യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രിന്‍സിപ്പാളും സഹഅധ്യാപകരും കാലുപിടിച്ച് അപേക്ഷിച്ചിട്ടും പിന്മാറാന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തയ്യാറായില്ല.
ഫിലോസഫി വകപ്പിലെ മായ എന്ന അധ്യാപികയാണ് ആക്രമണത്തിനിരയായത്. അധ്യാപികയെ തല്ലുകയും തള്ളിയിടുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു.
ഇതേ അധ്യാപികക്കെതിരെ അപമര്യാദയായി പെരുമാറിയതിന് ഒരു എസ്എഫ്ഐ പ്രവര്‍ത്തകനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കഴിഞ്ഞ ദിവസത്തെ കയ്യേറ്റത്തിന് കാരണമായത്. വനിതാദിനാചരണത്തിന്റെ പരിപാടിയില്‍ ഫ്ളക്സ് ബാനര്‍ ഉപയോഗിച്ചു എന്നാരോപിച്ചാണ് യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാര്‍ ഇരച്ചുകയിയത്. തടയാന്‍ ശ്രമിച്ച ടീച്ചറെ തല്ലുകയും തള്ളിയിടുകയുമായിരുന്നു.
തുടര്‍ന്ന് അധ്യാപകരും മറ്റ് വിശിഷ്ടാതിഥികളും പുറത്തുപോകാതിരിക്കാനായി കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. അധ്യാപികയെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് അധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: