ഇരിട്ടി: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കസ്റ്റഡിയിലുള്ള ഫാ.വടക്കുംചേരിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വടക്കുംചേരി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ലാപ്ടോപ്പ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇത് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇത് വിശദമായി പരിശോധിച്ചാല്‍ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
കേസില്‍ നിന്ന് രക്ഷപ്പെടാനും സംഭവം ഒളിച്ചുവെക്കാനും വടക്കുംചേരിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. ഇദ്ദേഹം ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനായി പോലീസ് ശ്രമം നടത്തിവരികയാണ്. വടക്കുംചേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ചും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പേരാവൂര്‍ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
വടക്കുംചേരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആളെക്കുറിച്ചും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായച്ചവരെക്കുറിച്ചും പോലീസിന് ഏറെക്കുറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് രൂപതകള്‍ കേന്ദ്രീകരിച്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസായതിനാല്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ വടക്കുംചേരി നല്കുന്ന പരസ്പരവിരുദ്ധമായ മൊഴികള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: