അടിയന്തരാവസ്ഥ തടവുകാരുടെ ആവശ്യങ്ങള്‍ പലവട്ടം ഉന്നയിച്ച് എന്റെ കയ്യക്ഷരം നന്നായി എന്നല്ലാതെ ഒരു സദ്ഫലവും ഇതുവരെ ഉണ്ടായിട്ടില്ല. ഇടതുപക്ഷ ഉപശാലാ വൃത്തങ്ങളില്‍ നടക്കുന്ന അടക്കംപറച്ചിലുകളുടെ ഭാവി എന്തായിരിക്കുമെന്ന വേവലാതി പങ്കിടാനാണ് ഈ കുറിപ്പ്. ഈ തടവുകാരില്‍ ഇനി ബാക്കിയുള്ളവര്‍ ഏതാണ്ട് രണ്ടായിരത്തോളം വരും.
ഫാസിസത്തിനെതിരായി പൗരസമൂഹത്തിന്റെ സമ്മതി തേടുന്ന കേരളത്തിലെ ഇടതുപക്ഷം ഒന്നോര്‍ക്കണം, മന്ത്രിയൊന്നുമാകാതെ തോറ്റുപോയ ഞങ്ങള്‍ക്കും ചരിത്രമുണ്ട്. പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഞങ്ങളുടെ തടവുജീവിതത്തിന്റെ ഓര്‍മ്മകള്‍ അത്രയ്ക്ക് ഹാനികരമാണോ സഖാക്കളേ? അടിയന്തരാവസ്ഥ തടവുകാരുടെ ജയില്‍ ജീവിതം തന്നെയാണ് അവരുടെ സന്ദേശം. ഒരേയൊരു പത്രം – ദേശാഭിമാനി, ഒരേയൊരു ചാനല്‍ – കൈരളി.
ഈയൊരു സ്വപ്നത്തിന്റെ കുളിര്‍മയില്‍ പുതിയ കാലത്ത് സിപിഎമ്മിന് തുടരാനാവുമോ?
പീഡന അറയിലെ നമ്മുടെ ദാരുണതകള്‍ ‘നിയമസഭാ രേഖകളില്‍ നിന്ന് അബദ്ധ പ്രസ്താവനകള്‍ നീക്കം ചെയ്യുന്ന’ (സച്ചിദാനന്ദന്) ലാഘവത്തോടെ തേച്ചുമാച്ചുകളയരുത്.
‘നമ്മള് ഹൃദയത്തോട് ചേര്‍ത്തുവച്ച വിപ്ലവ സ്വപ്നങ്ങളെങ്കിലും നമുക്ക് മടക്കി കിട്ടണം.’ ലെനിന് ഇങ്ങനെ പറഞ്ഞിട്ടില്ല. – പക്ഷേ, പറയേണ്ടതായിരുന്നു.
ടി.എന്‍.ജോയ് (അജ്മല്‍ ബാബു)
കൊടുങ്ങല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: