കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വ്യതിചലനം ആപത്കരമായ പ്രവണതയിലെത്തി നില്ക്കുന്നു. ഈയടുത്ത് മുഖ്യമന്ത്രിതന്നെ സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്തുകൂട്ടിയ കോമാളിത്തങ്ങളെ വിമര്‍ശിച്ചു.
എന്താണ് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സംഭവിക്കുന്നത്? നീന്തല്‍ വശമില്ലാത്ത ഒരാളെ വെള്ളത്തിലേക്ക് എറിയുന്നതുപോലെ ആവശ്യമായ ഒരു വിദ്യയും ഗുരുമുഖത്തു നിന്നു ലഭിക്കാതെ മാന്ത്രികമായി പരീക്ഷയെ നേരിടുന്ന യുവതലമുറയാണ് നമ്മുടേത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ ഗുരുനാഥനോടൊ വിദ്യാലയത്തോടൊ ഒരുവിധ ബന്ധവും സ്ഥാപിക്കുന്നില്ല. വിദ്യാര്‍ത്ഥി അഭയം പ്രാപിക്കുന്നത് അനുകരണങ്ങളില്‍ മാത്രം. അവിടെ വിദ്യാര്‍ത്ഥിയുടെ ഭക്ഷണ ശീലം മുതല്‍ വസ്ത്രധാരണം വരെ സ്വാധീനിക്കുന്നു. സുഖം തേടിയുള്ള യാത്രയില്‍ മാതാപിതാക്കളെപോലും വിസ്മരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയതില്‍ ഇടതു പക്ഷത്തിന് വ്യക്തമായ പങ്കുണ്ട്.
മുന്‍കാലങ്ങളില്‍ നമ്മുടെ പൗരാണിക കവിത്രയങ്ങളുടെ കവിതകളില്‍ പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളെ ഇണക്കി വളര്‍ത്താനും സുന്ദരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും പഠിപ്പിച്ചു. എന്നാല്‍ ഇത്തരം കവിതകള്‍ ഭക്തിരസ പ്രധാനമാണ് എന്ന കാരണത്താല്‍ ഇടതു സഹയാത്രികര്‍ അത് കാവിവല്‍ക്കരണമാണെന്നും ഹിന്ദുവിന്റെ വര്ഗീയവല്ക്കരണമാണെന്നും മുദ്രകുത്തി. സ്നേഹിക്കാന്‍ പഠിപ്പിക്കാത്ത തത്വശാസ്ത്രങ്ങളെ വെറുക്കാന്‍ പറഞ്ഞ വയലാറിനെവരെ വിദ്യാഭ്യാസ പുസ്തകത്തില്‍ നിന്നു പുറത്താക്കി. പകരം വന്നത് അക്രമവും വിദ്വേഷവും നിറഞ്ഞ പുതിയ തലമുറ ഇവരെ ആര് നയിക്കും?
അനൂപ് പേരാമ്പ്ര,
കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: