കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജ് മാനേജുമെന്റിന്റെ ലിംഗവിവേചന നടപടികള്‍ക്കെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. കോളേജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തില്‍ ഇടപെടുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാതിരിക്കാനും കോളേജില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്.
വിദ്യാര്‍ത്ഥിനികളെ പരസ്യമായി ആക്ഷേപിക്കുക, അശ്ലീല ചുവയോടുകൂടി സംസാരിക്കുക, ആണ്-പെണ് വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തെ ലൈംഗികമായി ചിത്രീകരിച്ച് അധിക്ഷേപിക്കുക, വിദ്യാര്‍ത്ഥിനികളുടെ വിശ്രമ കേന്ദ്രങ്ങളിലും, ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലും ഉള്‍പ്പെടെ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിരുദ്ധമായി സിസിടിവി ക്യാമറ സ്ഥാപിക്കുക, അവധി ദിവസങ്ങളില്‍ അക്കാഡമിക് കാര്യങ്ങള്‍ക്കായി ക്യാമ്പസില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ മാനേജ്മെന്റിന്റെ അനുവാദത്തോടുകൂടി മാത്രമേ ക്യാമ്പസില്‍ സഞ്ചരിക്കാവൂ തുടങ്ങിയ നിരവധി നിബന്ധനകളാണ് കോളജിലുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: