3. അപലായനം: ജന്മഭൂമിയുടെ സംരക്ഷണാര്‍ത്ഥമുള്ള നിര്ഭയസമര്പ്പണ പ്രഖ്യാപനം ചെയ്യുന്ന മന്ത്രം: ‘അജീതോളഹതോ അധ്യഷ്ഠാം പൃഥിവീമഹം.’ (12-1-11) (യുദ്ധത്തില്‍ മരിക്കാതെ, മുറിവേല്ക്കാതെ അജയ്യനായി ഞാന്‍ ദേശത്തിന്റെ മുന്നണിയില്‍ നില്ക്കാം)-യുദ്ധത്തില്‍ മരിക്കാതിരിക്കാനും മുറിവേല്‍ക്കാതിരിക്കാനും യുദ്ധരംഗത്തില്നിന്ന് പലായനം ചെയ്താല്‍ മതി. മറിച്ച് യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ട് ഇപ്പറഞ്ഞ രണ്ടുകാര്യങ്ങളും സാധിക്കാന്‍ പേടിതീണ്ടാത്ത ചങ്കൂറ്റംതന്നെ വേണം. ആ ഉറപ്പുകൊടുക്കലാണിവിടെ മന്ത്രത്തില്‍ സ്ഫുരിക്കുന്നത്.
4. അമ്മയുടെ മടിത്തട്ടിലെ മക്കള്‍: സാമഞ്ജസ്യത്തോടെ സകലമക്കളും അമ്മയില്‍ ശരണം പൂകുന്ന പ്രഖ്യാപനം നോക്കുക. ‘ത്വജ്ജാതാഃ ത്വയി ചരന്തി മര്‍ത്യാഃ തവേമേ പൃഥിവി പഞ്ച മാനവാഃ’ (12-1-15) (അല്ലയോ മാതൃഭൂമേ, ഞങ്ങളഞ്ചുവിധം മക്കള്‍ അങ്ങയില്‍ ജനിച്ചു. അങ്ങയുടെ ചുറ്റുവട്ടത്തില്‍ ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു). ആരാണ് ഈ അഞ്ചുവിധം മക്കള്‍ പഞ്ചമാനവര്? ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, നിഷാദര്‍ അവരെല്ലാം വാസ്തവത്തില്‍ ഒരു സംഘടിത സമൂഹമെന്ന് താല്പര്യം.
ഈ മക്കള്‍ അമ്മയോട് സ്വന്തം സുരക്ഷയെക്കുറിച്ച് പ്രാര്‍ത്ഥിക്കുന്ന മന്ത്രം ശ്രദ്ധിക്കുക. ‘യോ നോ ദ്വേഷത് പൃഥിവി യഃ പൃതന്യാത് യോളഭിദാസാത് മനസാ യോ വധേന, തം നോ ഭൂമേരന്ധയ,’ (12-1-14) (അല്ലയോ ഭൂമേ, ഞങ്ങളെ വെറുക്കുന്നത് ആരെല്ലാമോ, സൈന്യത്തെ അയച്ച് ഞങ്ങളോട് പടവെട്ടുന്നത് ആരെല്ലാമോ, ഞങ്ങളെ അടിമപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ആരെല്ലാമോ, അവരെയെല്ലാം നശിപ്പിച്ചാലും)
5. ദേശീയ ചാരിത്ര്യം: ഇന്നും നാം പറയുന്ന ദേശീയചാരിത്ര്യവും സഭ്യബോധവും വേദകാല പൂര്‍വികര്‍ എത്ര ഉദാത്തമായി വളര്‍ത്തിക്കൊണ്ടുവന്നു എന്നു നോക്കുക. സ്വന്തം ദേശത്തെക്കുറിച്ച് പത്തുപേര്‍ കൂടുന്ന സ്ഥലത്ത് നല്ലതു മാത്രമേ പറയാവൂ എന്നവര്‍ നിഷ്കര്‍ഷിച്ചു.
‘യേ ഗ്രാമാഃ യദരണ്യം യാഃ സഭാ അധി ഭൂമ്യാം
യേ സംഗ്രാമാഃ സമിതയസ്തേഷു ചാരു വദേമ തേ.’ (12-1-56) (ഗ്രാമം, അരണ്യം, സഭ, സമിതി എന്നീ സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ അങ്ങയെക്കുറിച്ച് നല്ലതേ പറയൂ.)
ഇങ്ങനെ മാതൃഭൂമിയെക്കുറിച്ച് വേദസാഹിത്യത്തില്‍ എത്രയെത്ര ശുഭപ്രദ ചിന്തകളുണ്ട്! അവ ഉള്‍ക്കൊണ്ടുകൊണ്ട് നാം മാതൃഭൂമി സേവയില്‍ വ്യാപൃതരാവുകയാണുണ്ടായത്. അതിലായിരിക്കണം നമ്മുടെ ചാരിതാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: