തൃശൂര്‍: പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. അതീവ ഗുരുതരവാസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിനിയാണ് ഇന്നലെ രാവിലെ പത്തു മണിയോടെ മരിച്ചത്. ഗള്‍ഫിലുള്ള പിതാവ് കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതമുണ്ടായി ഐസിയുവിലാണ്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊന്നാനി പോലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ ഉറ്റബന്ധുവാണ് പീഡനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാശ്രമത്തിനിടെ പരിക്കേറ്റ കുട്ടിയെ ആദ്യം പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടി പഠിക്കാതിരുന്നപ്പോള് അമ്മ വഴക്കു പറഞ്ഞതാണ് തൂങ്ങിമരിക്കാനുള്ള ശ്രമത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
എന്നാല്‍, കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ രഹസ്യഭാഗത്ത് പരിക്കു കണ്ടതില്‍ സംശയം തോന്നി പോലീസിനെ അറിയിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കെത്തിച്ചു. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ.ജെ. ജേക്കബ് ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: