വടകര: സിപിഎം പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത എസ്.ഐയ്ക്ക് സ്ഥലം മാറ്റം. സേനയില്‍ അതൃപ്തി പുകയുന്നു. വള്ളിക്കാട് കോമുള്ളിക്കുന്നില് പൊതു സ്ഥലത്തു സിപിഎം സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും,മുഖ്യമന്ത്രിയുടെ ഫഌക്സും നീക്കം ചെയ്ത വടകര എസ്ഐ പി.കെ. ജിജേഷിനെ കോഴിക്കോട് ഇന്റേണല്‍ സെക്യൂരിറ്റിയിലേക്ക് സ്ഥലം മാറ്റി .സി പി എം ഉന്നത നേതൃത്വം ഇടപെട്ടാണ് എസ് ഐയെ മാറ്റിയത്. വടകരയില്‍ എത്തിയതുമുതല്‍ ജിജേഷ് എടുത്ത നിലപാടുകള്‍ നിക്ഷ്പക്ഷമായിരുന്നു.
സിപിഎം വടകര, ഒഞ്ചിയം ഏരിയ നേതൃത്വം പല കേസ്സുകളിലും പാര്‍ട്ടിക്ക് അനുകൂലമായി നില്ക്കാന് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഇംഗിതത്തിന് വഴങ്ങാത്തതോടെ ഇയാളെ മാറ്റുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം നേരാംവണ്ണം നടത്തിയ എസ്ഐ മാറ്റിയത് പോലിസ് അസോസിയേഷനിടയിലും തീപുകയുകയാണ്. പോലീസ് നടപടിക്കെതിരെ സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി മുഖ്യമന്ത്രിയ്ക്കും,ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും
പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി .പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ ആര്.എം.പി പ്രവര്‍ത്തകരുമായി സംഘര്‍ഷ മുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനും
വാഹനത്തിനും നേരെ അക്രമമുണ്ടായിരുന്നു. സ്റ്റേഷന് പരിധിയിലെ മറ്റു സ്ഥലങ്ങളില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളിലും ശക്തമായ നടപടി സ്വീകരിച്ചതും എസ്.ഐയ്ക്കെതിരെയുള്ള നടപടികള്‍ക്ക് ആക്കം
കൂട്ടി. എസ്ഐയെ മാറ്റിയ നടപടിയില്‍ യുഡി എഫ്, ബിജെപി എന്നീ പാര്‍ട്ടികളും പ്രതിഷേധിച്ചു. അതിനിടയില്‍ സിപിഎംന് അനഭിമതനായ ഒരാളെ വടകരയില്‍ എസ് ഐയാക്കി നിയമിക്കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതായി സൂചനയുണ്ട്.
അധികാരത്തിന്റെ ഹുങ്കില്‍ നിയമവ്യവസ്ഥകളെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യമാണ് വടകര എസ്ഐയെ സ്ഥലം മാറ്റിയതിലൂടെ വെളിവാകുന്നതെന്ന് ബിജെപി വടകരമണ്ഡലം യോഗം അഭിപ്രായപ്പെട്ടു. സിപിഎം ‘ഭരണത്തില്‍ പൊലീസിന് കൃത്യനിര്‍വ്വഹണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വള്ളിക്കാട്ട് പൊലീസ് വാഹനത്തെ ആക്രമിച്ച സംഭവം ഇതിന് തെളിവാണ്.
സി പി എം അജണ്ട നടപ്പിലാക്കാനുള്ള നീക്കവും അനുവദിക്കില്ലെന്ന് ബിജെപി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. എം രാജേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി. എം. അശോകന്, കടത്തനാട് ബാലകൃഷ്ണന്, സി. പി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: