പാരീസ്: തെക്കന്‍ ഫ്രാന്‍സില്‍, പാരീസിനടുത്ത് ഗ്രാസെ പട്ടണത്തിലെ ഹൈസ്കൂളില്‍ വെടിവയ്പ്പ്. ഹെഡ്മാസ്റ്റര് അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് പതിനേഴുകാരനെ അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്ന് റൈഫിള്‍, രണ്ട് ഗ്രനേഡുകള്‍, രണ്ടു കൈത്തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു.
രണ്ടു വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇത് ഭീകരാക്രണമാണെന്ന് സംശയമില്ല.
പാരീസിലെ ഐഎംഎഫ് ആസ്ഥാനത്ത് ലറ്റര്‍ ബോംബ് ലഭിച്ചു. ബോംബാണെന്ന് അറിയാതെ കത്തു തുറന്ന അസി.ഡയറക്ടര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. കൈകള്‍ക്കും മുഖത്തുമാണ് പൊള്ളല്‍. ഇത് ഭീകാരക്രണമാണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: