ആര്‍ഷഭാരതത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്ത കുത്സിതവൃത്തികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമാണ് ബുദ്ധിജീവികള്‍, പുരോഗമനവാദികള്‍ എന്നൊക്കെയറിയപ്പെടുന്നവരും അവരുടെ ഇച്ഛാനുവര്ത്തികളായ പത്രമാധ്യമങ്ങളും പുസ്തകപ്രസാധകരും കുറേക്കാലമായി മലയാള മണ്ണില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാമായണ-മഹാഭാരതദാതി കൃതികള്‍ ഇക്കൂട്ടര്‍ക്ക് സവര്‍ണ ഫാസിസം വിതക്കുന്ന ഗ്രന്ഥങ്ങളാണ്. ഗീതയാകട്ടെ ചാതുര്‍വര്‍ണ്യം എന്ന ഫാസിസ്റ്റ് ചിന്തയുടെ അടിസ്ഥാനഗ്രന്ഥവും.
രാമായണമോ മഹാഭാരതമോ ഗീതയോ നമ്മുടെ പാരമ്പര്യത്തിന് നല്കിയ മഹത്തായ സംഭാവനകളേയും സ്വാമി വിവേകാനന്ദന്, മഹര്‍ഷി അരവിന്ദന് തുടങ്ങി ഗാന്ധിജിയെപ്പോലുള്ളവര്വരെ അവയെക്കുറിച്ചെഴുതിയതും പറഞ്ഞതും വിസ്മരിച്ചുകൊണ്ടും നടത്തിവരുന്ന ഒരു അസാന്മാര്ഗിക തേരോട്ടം ദീര്‍ഘകാലമായി നാം സഹിച്ചുവരികയാണ്. ക്ഷേത്രോത്സവങ്ങള്‍ വരെ ഇക്കൂട്ടര്‍ ഫാസിസം സംരക്ഷിക്കാനുള്ള ഉപാധിയായി ചിത്രീകരിക്കുന്നു.
മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങളോടും ചുംബന-പ്രണയാഭാസ- ലൗജിഹാദുകളേയും മദ്യപാനാദി ദുര്‍വൃത്തികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആവിഷ്കാര സ്വാതന്ത്ര്യമെന്നപേരില്‍ സനാതന ധര്‍മ്മത്തെ ധ്വംസിക്കാമെന്ന ധാരണയില്‍ പലതും പടച്ചുവിടുന്നവര്‍ ബൈബിളിനെയോ ഖുറാനെയോ ആ വിധത്തില്‍ സമീപിക്കുന്നില്ല എന്നതാണ് സത്യം.
ഒരു കലാലയം പരീക്ഷയുടെ ചോദ്യക്കടലാസില് വന്ന ചോദ്യത്തിന്റെ പേരില്‍ ഇസ്ലാംമത ചിന്തക്ക് പോറല്‍ ഏല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് ചോദ്യകര്‍ത്താവിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയപ്പോള്പോലും പ്രതികരിക്കാത്ത ബുദ്ധിജീവിനാട്യക്കാര്‍ക്ക് ഹിന്ദുക്കളുടെ പക്ഷത്ത് നിന്നെങ്കിലും വീണു കിട്ടുമ്പോള്‍ വ്രണം കാണുന്ന ഈച്ചയുടെ സന്തോഷമാണ്.
തങ്ങള്‍ക്കെതിരായ പരാമര്‍ശം വന്നപ്പോള്‍ വളരെ ക്രൂരമായി പ്രതികിക്കുന്ന പാരമ്പര്യമുള്ളവരാണ് മാര്‍ക്സിസ്റ്റുകാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. തങ്ങള്‍ക്കിഷ്ടമില്ലാത്ത അധ്യാപകരെപ്പോലും വാണം കെട്ടി പറപ്പിക്കുന്നവരാണിവര്. അവയെല്ലാം വിസ്മരിക്കുകയും ഹിന്ദുപക്ഷത്തുനിന്ന് എന്തെങ്കിലും കൊച്ചുപ്രകോപനം വന്നാല്‍ അത് കൊട്ടിഘോഷിക്കുകയും ഇവരുടെ പതിവാണ്.
ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: