കോഴിക്കോട്: കൈവേലി എടോനി മേക്കോട്ട് മലയില്‍ പ്രവാസി കര്‍ഷകന്റെ തെങ്ങുകള്‍ വെട്ടിനശിപ്പിച്ച കേസില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ പോലീസ്. പാര്‍ട്ടിഗ്രാമത്തില്‍ സംഭവത്തിന് സാക്ഷികളായി ആരെയും കിട്ടുന്നില്ലെന്നതും പ്രദേശവാസികള്‍പോലും സത്യം പറയാന്‍ ധൈര്യപ്പെടാത്തതുമാണ് പോലീസിനെ കുഴയ്ക്കുന്നത്. 40 തെങ്ങുകളാണ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയത്. പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടാതെ ഇത്രയും തെങ്ങുകള്‍ വെട്ടിമാറ്റാനാവില്ല. പ്രദേശത്തെ ചിലരുടെ പേരുകള്‍ സംഭവവുമായി ബന്ധപ്പെടുത്തി പറയുന്നുണ്ടെങ്കിലും പോലീസിനോട് തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘത്തിലുള്‍പ്പെട്ടവരാണ് ഇതിന് നേതൃത്വം കൊടുത്തത്.
സംഭവത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ പരസ്യമായി പന്തുണക്കുന്നതാണ് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ അപ്രീതിയുണ്ടായാല്‍ സ്ഥലം മാറ്റമടക്കമുള്ള ശിക്ഷാനടപടികള്‍ ഉണ്ടാവുമെന്ന വടകര അനുഭവത്തെ തുടര്‍ന്ന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും താല്പര്യമില്ല. ഇതോടെ പ്രതികളെ സംരക്ഷിക്കുന്നവരായി പോലീസ് മാറുകയാണ്.
സിപിഎം അനുഭാവി കൂട്ടായ്മ വിനോദിന് നീതി നിഷേധിക്കുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കനത്ത എതിര്‍പ്പുണ്ട്. എന്നാല്‍ നേതൃത്വത്തെ ധിക്കരിച്ച് മുന്നോട്ട് വരാന്‍ കഴിയാത്ത അണികള്‍ അക്രമത്തെയും ഊരുവിലക്കിനെയും ഭയന്ന് കഴിയുകയാണ്. ഇതിനിടയില്‍ പരാതി പിന്‍വലിക്കാനും സമ്മദ്ദങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: