പത്തനാപുരം: ബിവറേജസ് ഔട്ട്ലെറ്റ് ജനവാസമേഖലയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്തനാപുരം വലിയമഠം റോഡിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്കാണ് ഔട്ട്ലറ്റ് മാറ്റാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ പൗരസമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി. ഇതിന് സമീപത്തായി എല്‍പി സ്കൂളും ക്ഷേത്രത്തിന്റെ കാവും സ്ഥിതി ചെയ്യുന്നു. ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കെട്ടിടത്തിന് സമീപത്തായി താമസിക്കുന്നത്. നിലവില്‍ കെഎസ്ടിപിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും കോടതിവിധിയുടെയും പശ്ചാത്തലത്തിലാണ് ബിവറേജസ് ഔട്ട്ലെറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും എക്സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിന് പഞ്ചായത്ത് അംഗങ്ങളായ ഷൗബില ഷാജഹാന്,അനില്‍കുമാര്‍,പൗരസമിതി പ്രവര്‍ത്തകരായ രാജേഷ്, ഷീജ, ബൈജു, ജിജു, ഷാനുദ്ദീന്, അനീഷ്, ലീലാമ്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: