ആയുര്‍: ബസ് യാത്രക്കിടയില്‍ ഹൃദയാഘാതമനുഭവപ്പെട്ട യാത്രക്കാരനെ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലെത്തിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റില്‍ വയയ്ക്കലിനും, ആയൂരിനുമിടയില് കഴിഞ്ഞദിവസം രാവിലെ പത്തിനായിരുന്നു സംഭവം. കോട്ടയത്തു നിന്നും ആയൂരിലേക്ക് യാത്രാ ടിക്കറ്റെടുത്ത നെടുമണ്‍കാവ് വാക്കനാട് സ്വദേശി റഫീക്കി(40) നാണ് ഹൃദയാഘാതമുണ്ടായത്. കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവര്‍ വി.വി.ദിനേശ്മണിയും കണ്ടക്ടര്‍ കെ.വൈ.ഡോണിക്കെറയും സമയോചിതമായി ഇടപെട്ടതാണ് റഫീക്കിന്റെ ജീവന് നിലനിര്‍ത്താനായത്. രണ്ടു പേരും മൂവാറ്റുപുഴ സ്വദേശികളാണ്. റഫീക്കിന് പ്രഥമശുശ്രൂഷ നല്കി അതേ ബസില്‍ത്തന്നെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ നെടുമണ്‍കാവ് സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: