കൊട്ടാരക്കര: കേസന്വേഷണത്തിന് എത്തിയ പുത്തൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചെന്ന പരാതിയില്‍ കമ്മീഷന് സിഐഒ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. കൊട്ടാരക്കര ടിബിയില്‍ നടന്ന അദാലത്തില്‍ 67 പരാതികള്‍ പരിഗണിച്ചു. ഏരൂര്‍ പഞ്ചായത്തിലെ അനധികൃത അറവുശാലകള്‍ നിര്‍ത്തലാക്കണമെന്ന പരാതിയില്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ കാലതാമസം വരുത്താതെ നല്‍കണമെന്നും വിവിധ പരാതികളിലായി കമ്മീഷന് നിര്‍ദ്ദേശിച്ചു. എസ്എഫ്സികെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി അടയ്ക്കുന്നില്ലെന്ന പരാതിയില്‍ എംഡിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചു. അഞ്ചലിലെ സ്വകാര്യആശുപത്രിയില്‍ മൂന്നര വയസ്സുകാരന്റെ ഒടിഞ്ഞ ഇടതുകൈക്ക് പകരം വലതുകയ്യില്‍ പ്ലാസ്റ്ററിട്ട സംഭവത്തില്‍ ആരോഗ്യസെക്രട്ടറിയോടും ഡിഎച്ച്എസിനോടും റിപ്പോര്‍ട്ടു തേടി. ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് കൂട്ടികിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന പരാതിയില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാരോട് കമ്മീഷന് നിര്‍ദ്ദേശിച്ചു. പതിമൂന്നോളം പരാതികള്‍ അദാലത്തില്‍ തീര്‍പ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: