ഹൊദെയ്ദ (യെമന്‍): ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് അഭയാര്‍ത്ഥികളുമായി സുഡാനിലേക്കു പോയ ബോട്ടിനു നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യത്തിന്റെ ആക്രമണം.
സ്ത്രീകളും കുട്ടികളുമടക്കം 42 പേര് കൊല്ലപ്പെട്ടു, 75 പുരുഷന്മാരും 15 സ്ത്രീകളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ ചിലരുടെ നില ഗുരുതരം. സൊമാലിയന്‍ അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ദക്ഷിണ യെമനിലെ ഹൊദെയ്ദ തുറമുഖത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ ബാബ് അല്‍ മന്ദാബ് കടലിടുക്കില്‍ സംഭവം.
കപ്പലിലും ഹെലിക്കോപ്റ്ററിലുമായി എത്തി സൈനിക നടപടി. ഹൂതി വിമതര്‍ ആയുധങ്ങളുമായി കടക്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്നവര്‍ വെളിച്ചം ഉയര്‍ത്തിക്കാട്ടി തങ്ങള്‍ വിമതരല്ലെന്ന് വ്യക്തമാക്കിയതോടെ സൈന്യം ആക്രമണം നിര്‍ത്തിയെന്ന് രക്ഷപ്പെട്ട അല്‍ ഹസന് ഘാലെബ് മുഹമ്മദ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. അഭയാര്‍ത്ഥികളുടെ അന്താരാഷ്ട്ര സംഘടന ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: