വാഷിങ്ടണ്‍: മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ മര്‍ദ്ദനം. നവംബര്‍ 22ന് സൗത്ത് ഹില്‍സ് ഗ്രാമത്തിലെ റെഡ് റോബിന് റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. അംകൂര് മേത്തയെന്നയാളെ മുസ്ലിം ആണെന്ന് ധരിച്ച് ജാതിയുടേയും, നിറത്തിന്റേയും പേരില്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയില്‍ പെന്‍സില്‍വാനിയയിലെ ബെതേല്‍ പാര്‍ക്കില്‍ താമസിക്കുന്ന ജെഫ്രി അലെന്‍ ബര്‍ഗസ്സിനെ (54) പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഹില്‍സ് ഗ്രാമത്തിലെ റെഡ് റോബിന് റെസ്റ്റോറന്റില്‍ മേത്തയുടെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ബര്‍ഗസ് ജാതിയുടെ പേരില്‍ പരസ്യമായി അധിക്ഷേപിക്കുകയും, തുടരെ ഇയാളുടെ തലയ്ക്കിട്ട് മുട്ടുകൊണ്ട് അടിക്കുകയുമായിരുന്നു. നിങ്ങളെപ്പോലുള്ളവര്‍ എന്റെ അരികില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുസ്ലിം വിരുദ്ധ വാക്യങ്ങളും ഇയാള്‍ ഉയര്‍ത്തി. പിന്നീട് മുസ്ലിം അല്ലെന്ന് അറിയിച്ചതിനെതുടര്ന്നാണ്ഇയാള് പിന്മാറിയത്.
വംശീയമായി അധിക്ഷേപിച്ചെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ലക്ഷ്യം വെച്ച് ആക്രമണങ്ങളും മറ്റും അഴിച്ച് വിട്ടതിന് ബര്ഗസിനെതിരെ വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിഭോട്ല, അലോക് മദസനി എന്നിവര്‍ക്കു നേരെ യുഎസിലെ ബാറില്‍ വെച്ച് വെടിവെച്ചത്. ശ്രീനിവാസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടാതെ മാര്‍ച്ച് മൂന്നിന് ഇന്ത്യന്‍ വംശജനായ സിഖ് കാരനു നേരെ വെടിവെയ്ക്കുകയും ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: