നാദാപുരം: കൈവേലിയില്‍ കഴിഞ്ഞ ദിവസം തെങ്ങുകള്‍ വെട്ടിനശിപ്പിച്ച സ്ഥലത്ത് സര്‍വ്വകക്ഷിസംഘത്തിന്റെ നേതൃത്വത്തില്‍ തെങ്ങിന് തൈനട്ടു. മുന്‍ എംപിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി. തോമസ്, ബിജെപി മേഖലാ സെക്രട്ടറി എം.പി. രാജന്, അഡ്വ. പ്രവീണ്‍ കുമാര്‍, വാളക്കയം ശ്രീധരന് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സര്‍വ്വകക്ഷി സംഘമാണ് സ്ഥലത്ത് തെങ്ങിന്‍തൈ നട്ടത്. കഴിഞ്ഞ ആഴ്ചയാണ് മുള്ളമ്പത്ത് സ്വദേശി വിനോദിന്റെ കൈവേലി എടോനിയിലെ സ്ഥലത്തു നിന്ന് അന്‍പതോളം തെങ്ങുകള്‍ മുറിച്ചുമാറ്റിയത്. ആള്‍താമസം കുറഞ്ഞ പ്രദേശമായതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. പൊലീസിന് പ്രതികളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ നാട്ടുകാര്‍ സര്‍വ്വകക്ഷിസംഘം രൂപികരിക്കുകയായിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി സംഘത്തോട് സഹകരിക്കാതെ സിപിഎം വിട്ടുനിന്നതോടെ സംഭവത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ചില പ്രദേശിക നേതാക്കളുടെ കൈകളാെണന്ന് നാട്ടുകാര്‍ ഉറപ്പിക്കുകയായിരുന്നു.
വാര്‍ഡ് മെമ്പര്‍ വിശ്വനാഥന് തെങ്ങിന്‍തൈ നട്ടു. എടോനി ചന്ദ്രന് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി. രാജന്, എം.എ. വാണിമേല്‍, വാളക്കയം ശ്രീധരന്, ഡല്‍ഹി കേളപ്പന്, ആന്റണി ഇരൂര്, ഹമീദ്, ചാത്തു, ഒളാറ ശ്രീധരന്, ഒ. വിനോദന്‍ എന്നിവര്‍ സംസാരിച്ചു
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയാണ് തെങ്ങ് വെട്ടിനശിപ്പിച്ചതിലൂടെ സിപിഎം നടത്തിയതെന്ന് ബിജെപി മേഖലാ സെക്രട്ടറി എം.പി. രാജന് പറഞ്ഞു.സര്‍വ്വകക്ഷി സംഘ ത്തില്‍ നിന്ന് വിട്ടു നിന്ന സിപിഎമ്മിന് സംഭവത്തിലു ള്ള പങ്ക് സംശയാസ്പദമായി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പ്രദേശത്ത് തീപന്തത്തിന്റെ പേരില്‍ സര്വ്വകക്ഷിസംഘത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററിനെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: