ന്യൂദല്‍ഹി: കത്തും മണിയോര്‍ഡറുകളും അയക്കുന്ന പഴയ പോസ്റ്റ് ഓഫീസുകളല്ല ഇന്ന്. ജന്‍ധന്‍ അക്കൗണ്ടുകളുള്ള, കേന്ദ്ര ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ആളെച്ചേര്‍ക്കുന്ന, എടിഎം കാര്‍ഡുകളുള്ള സേവിങ്ങ്സ് അക്കൗണ്ടുകള്‍ എടുക്കാന്‍ കഴിയുന്ന ധനകാര്യ സ്ഥാപനങ്ങളായി അവ മോദി ഭരണത്തില്‍ മാറിക്കഴിഞ്ഞു.
ഫീസ് ഇടാക്കാത്ത സേവിങ്ങ്സ് അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ്. 50 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കിയാലുടന്‍ അക്കൗണ്ട് ലഭിക്കും. മിനിമം ബാലന്‍സ് വെറും 50 രൂപ മതി. 24 മണിക്കൂറിനുള്ളല്‍ എടിഎം കാര്‍ഡും ലഭിക്കും.
ഒരിടപാടിനും സര്‍വ്വീസ് ചാര്‍ജ്ജില്ല. സേവിങ്ങ്സ് നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശ. എടിഎം വഴി എത്ര തവണ വേണമെങ്കിലും പണം പന്വലിക്കാം. മറ്റു ബാങ്കുകളില്‍ അഞ്ചു തവണയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിശ്ചിത തുക ഈടാക്കും. എടിഎമ്മിന് ബാങ്കുകളില്‍ നിശ്ചിത വാര്‍ഷിക ഫീസ് ഈടാക്കും. പോസ്റ്റഓഫീസില് അതും ഇല്ല.
2016 മാര്‍ച്ച് വരെയായി 6.39 ലക്ഷം കോടി രൂപയാണ് പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: