വിശ്വസംസ്കൃത പ്രതിഷ്ഠാനം
(സംസ്കൃതഭാരതീ)
സ്വാധ്യായ സംസ്കൃതം
പായാത് സഃ നഃ കേശവഃ
വില്വമംഗലത്തു സ്വാമിയാര് രചിച്ച (ലീലാശുകന്‍) ശ്രീകൃഷ്ണകര്‍ണാമൃതത്തിലെ കൃഷ്ണന്റെ ബാലലീകളെ അടിസ്ഥാനമാക്കിയുള്ള ചില സംഭാഷണശ്ലോകങ്ങള് പരിശീലിക്കാം. ശ്രീകൃഷ്ണന്റെ ഒരു ദിവസം വിവിധസന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നത് ഭക്തിരസം ചാലിച്ച് കവിയവതരിപ്പിക്കുന്നത് നോക്കൂ. ഇവിടെ കാവ്യഭംഗിയോടൊപ്പം ഭാഷാപരമായ ചില സവിശേഷതകളും പരാമര്ശിക്കുന്നുണ്ടാവും.
കാലത്ത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയ ഉണ്ണിക്കണ്ണന് ഇടക്ക് കാണിച്ച കുസൃതിയാണ് വിഷയം. പരാതിക്കാരന് ഏട്ടന് ബലരാമനും. ശ്ലോകം വായിക്കൂ.
കൃഷ്ണേനാംബ! ഗതേന രന്തുമധുനാ
മൃദ്ഭക്ഷിതാ സ്വേച്ഛയാ
തഥ്യം കൃഷ്ണ! ക ഏവമാഹ മുസലീ
മിത്ഥ്യാംബ! പശ്യാനനം
വ്യാദേഹീതി വദാരിതേ ശിശുമുഖേ
ദൃഷ്ട്വാ സമസ്തം ജഗ-
ന്മാതാ യസ്യ ജഗാമ വിസ്മയപദം
പായാത് സഃ നഃ കേശവഃ
(ശ്ലോകം 64)
ഈ ശ്ലോകത്തിന്റെ അര്‍ത്ഥം സംഭാഷണമായി വിവരിക്കാം. ആവര്‍ത്തിച്ച് വായിക്കുക.
ബലരാമഃ – അംബ! അധുനാ രന്തും ഗതേന കൃഷ്ണേന സ്വേച്ഛയാ മൃത് ഭക്ഷിതാ!
(രേ അംബ! അദ്യ ക്രീഡാര്‍ത്ഥം ഗമന സന്ദര്‍ഭേ കൃഷ്ണഃ യഥേഷ്ടം മൃത്തികാം അഭക്ഷയത്)
(അമ്മേ ഇന്ന് കളിക്കാന്‍ പോയ സമയത്ത് ഈ ഉണ്ണികൃഷ്ണനേ ധാരാളം മണ്ണുവാരി തിന്നൂട്ടോ)
യശോദാ-: തഥ്യം കൃഷ്ണ? (സത്യം കിം കൃഷ്ണ?) (ശരിയാണോ കൃഷ്ണാ) ദേഷ്യം ഭാവിച്ചാണ് ചോദ്യം.
കൃഷ്ണഃ-: കഃ ഏവം ആഹ?
(ഏവം കഃ ഉക്തവാന്‍?)
(ആരാ പറഞ്ഞത്)
യശോദാ-: മുസലീ. (ബലരാമഃ)
കൃഷ്ണഃ -: മിത്ഥ്യാംബ. (അസത്യം വദതി)
യശോദാ-: പശ്യാനനം (ദര്ശയതു ആനനം) (മുഖം ഉദ്ഘാടയതു) വ്യാദേഹി ഇതി വിദാരിതേ ശിശുമുഖേ സമസ്തം ജഗത് ദൃഷ്ട്വാ യസ്യ (കൃഷ്ണസ്യ) മാതാ വിസ്മയപദം ജഗാമ. സഃ കേശവഃ നഃ പായത്. (ഈ ഏട്ടന് നുണപറയുകയാണ്. ഞാന്‍ മണ്ണൊന്നും തിന്നിട്ടില്ല. നോക്കൂ എന്റെ വായ എന്നുപറഞ്ഞ് വായ തുറന്നപ്പോള്‍ ആ ഉണ്ണിവായയില് മൂന്നുലോകങ്ങളും കണ്ട യശോദ വിസ്മയപ്പെട്ടു. ഇങ്ങനെ സ്വന്തം അമ്മയെപ്പോലും മോഹിപ്പിച്ച ആ കേശവന് നമ്മെയും രക്ഷിക്കട്ടെ.)
ഇങ്ങനെ ഉണ്ണികൃഷ്ണന് നമ്മെയെല്ലാവരേയും അദ്ഭുതപ്പെടുത്തി പിന്നെയും നടക്കുമ്പോള്‍ ഒരു ഗോപസ്ത്രീയുടെ വീട്ടില്‍ കയറി. ഗോപസ്ത്രീകള്‍ പൊന്‍പാത്രത്തില്‍ സൂക്ഷിക്കുന്ന വെണ്ണമോഷ്ടിക്കാറുള്ളത് ഉണ്ണിയുടെ നിത്യപരിപാടിയാണ്. ആ സമയത്ത് ഗോപിക അവിടേക്ക് വന്നു.
കസ്ത്വം ബാല? ബലാനുജഃ കിമിഹ തേ?
മന്മന്ദിരാശങ്കയാ,
യുക്തം ത, ന്നവനീതഭാണ്ഡ വിവരേ
ഹസ്തം കിമര്‍ത്ഥം ന്യസേഃ?
മാനഃ! കുഞ്ചനവത്സകം മൃഗയതും
മാ ഗാ വിഷാദം ക്ഷണാ-
ദിത്യേവം പ്രജവല്ലവീ പ്രതിവചഃ
കൃഷ്ണസ്സ പുഷ്ണാതു തഃ!!
സ്വന്തം വീട്ടില്‍ കുട്ടിയെ കണ്ട് ഗോപിക ചോദിക്കുന്നു.
ഗോപികാ-: കഃ ത്വം ബാല?
(ഹേ ബാല! ഭവാന് കഃ?)
കൃഷ്ണഃ – ബലാനുജഃ (അഹം ബലാനുജഃ അസ്മി)
ഗോപികാ-: കിമിഹതേ? (കിമര്‍ത്ഥം ഭവാന് അത്ര?)
കൃഷ്ണഃ- മന്മന്ദിരാശങ്കയാ (മമ മന്ദിര, ഗൃഹം ഇതി ആശങ്കയാ ചിന്തനേ) (ഇതെന്റെ വീടാണെന്ന് വിചാരിച്ചു)
ഗോപികാ- യുക്തം!, സമീചീനം (കദാചിത് ഏവം ഭവിഷ്യതി ഇതി അര്‍ത്ഥഃ)
തത് നവനീതഭാണ്ഡവിവരേ ഹസ്തം
കിമര്‍ത്ഥം ന്യസേഃ
(വെണ്ണ പാത്രത്തില്‍, വിവരേ-ഉള്ളില്‍, കൈയിട്ടിരിക്കുന്നത് എന്തിനാണ്)
കൃഷ്ണന് പെട്ടെന്നുത്തരം പറഞ്ഞു.
മാതഃ! കഞ്ചന വത്സകം മൃഗയിതും
മാ ഗാ വിഷാദം ക്ഷണാദിത്യേവം പര-
പല്ലവീപ്രതിവചഃ കൃഷ്ണസ പുഷ്ണാതു നഃ!
(അമ്മേ! എന്റെ വീട്ടില്‍നിന്ന് ഒരു പശുക്കുട്ടി ഓടിപ്പോയിട്ടുണ്ട്. ആ കുട്ടി ഈ വെണ്ണപാത്രത്തിലുണ്ടോ എന്ന് ചൊടിയില്‍ മറുവാക്കുപറഞ്ഞ് ആനന്ദിപ്പിക്കുന്ന കൃഷ്ണന് നമ്മെ രക്ഷിക്കട്ടെ)
(കഴിഞ്ഞ ദിവസം പാഠം ക്രമം തെറ്റി, 21 ചേര്‍ത്തുപോയി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: