അരൂര്‍(ആലപ്പുഴ): വേനല്‍ കടുത്തതോടെ റയില്‍വേ ഗേറ്റ് കീപ്പര്‍മാര്‍ ദുരിതത്തിലായി. തീരദേശ റയില്‍ പാതയിലെ ഗേറ്റ് കീപ്പര്‍മാരാണ് അത്യുഷ്ണത്തില്‍ വെന്തുരുകുന്നത്. ഇവര്‍ക്ക് റയില്‍വേ ഗേറ്റില്‍ തീവണ്ടികള്‍ നിയന്ത്രിക്കുന്ന ജോലി നോക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന കാവല്പുര ടിന് ഷീറ്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ഭാഗവും ചവുരുകളും ടിന് ഷീറ്റുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അതി രൂക്ഷമായ ചൂടാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ഇവര്‍ പറയുന്നു.
കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വിശേഷമാണ് പലയിടങ്ങൡലുമുള്ളത് പകല്‍ സമയങ്ങളില്‍ കാവല്‍ പുരകളില്‍ ഒരുനിമിഷം പോലും കഴിയുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ശരീരത്തില്‍ അമിതമായി ചൂടേല്‍ക്കുന്നതു മൂലം വിവിധ രോഗങ്ങള്‍ക്ക് തങ്ങള്‍ അടിമകളാകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് ഇവര്‍ പരാതിപ്പെടുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും അവധിയിലായാല് രണ്ടും മൂന്നും ദിവസം ഇവിടെ കഴിയേണ്ടി വരുന്നുണ്ട്.
തീവണ്ടി വരുന്ന അവസരത്തില്‍ ലവല്‍ ക്രോസിലെ ഗേറ്റ് അടച്ച ശേഷം തീവണ്ടിക്ക് കൊടി കാട്ടി കടന്നു പോകുന്നതിനുള്ള അനുമതി നല്‍കുകയും പിന്നീട് ഗേറ്റ് തുറന്ന് വീണ്ടും കാവല്‍ പുരയില്‍ വിശ്രമിക്കുകയുമാണ് ചെയ്യുന്നത്. പലയിടങ്ങളിലും മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട പ്രദേശത്താണ് റയില്‍വേ കാവല്‍ പുരകള്‍ ഉള്ളത്. ഇവിടങ്ങളില്‍ യാതൊരുവിധ സുരക്ഷിതത്വവും നല്കുവാന് റയില്‍വേ തയ്യാറാകാറില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ഇവിടം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വിധേയരാകേണ്ടി വരുന്നതും നിത്യ സംഭവമായി മാറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: