റോം: ബാധയൊഴിപ്പിക്കലിനെ പ്രോത്സാഹിപ്പിച്ച് പോപ് ഫ്രാൻസിസ്. ദൈവഭക്തിക്ക് കളങ്കം സംഭവിച്ച് ദുരിതമനുഭവിക്കുന്ന കത്തോലിക്ക സമുദായത്തിൽപ്പെട്ടവർക്ക് മന്ത്രവാദത്തിലൂടെ ശ്രുശ്രൂഷ നൽകാൻ പുരോഹിതന്മാർക്കാകം എന്ന ഉപായമാണ് കത്തോലിക്ക സഭയുടെ തലവൻ മുന്നോട്ട് വച്ചത്.
വത്തിക്കാനിലെ ഒരു ചടങ്ങിനിടെയാണ് മാർപാപ്പ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. നല്ല പുരോഹിതന്മാർ എപ്പോഴും നമുക്ക് ആവശ്യമാണ്, സമുദായത്തിൽ നിരവധിപ്പേർക്ക് ദൈവഭക്തിക്ക് കളങ്കം സംഭവിച്ചിരിക്കുന്നു. ഒരുപാട് പേർ പിശാചിനും മറ്റ് പാപങ്ങൾക്കും അടിമകളാണ്, ഇവർക്ക് ഇപ്പോൾ പുരോഹിതരുടെ അടുത്തെത്തിയാൽ മോക്ഷം ലഭിക്കുന്നില്ല, ഈ സാഹചര്യത്തിൽ ബാധയൊഴിപ്പിക്കുന്ന പുരോഹിതന്മാരുടെ സേവനം അത്യന്താപേക്ഷിതമാണ്- മാർപാപ്പ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പുരോഹിതർ കൂടുതൽ മനസിലാക്കാൻ ശ്രമിക്കണം, ഇത്തരത്തിലുള്ളവർക്ക് മോക്ഷം നൽകുവാൻ പുരോഹിതൻ സഭയുടെ ശ്രേയസ് കാത്ത് സൂക്ഷിക്കുന്ന രീതിയിൽ ബാധയൊഴിപ്പിക്കൽ ചടങ്ങ് നടത്താൻ കഴിയണമെന്നും മാർപാപ്പ അഭിപ്രായപ്പെടുന്നു.പിശാചിനെതിരെ പോരാടേണ്ടത് സഭയിലെ എല്ലാ പുരോഹിതരുടെയും ധർമ്മമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: