കുണ്ടറ: കുണ്ടറ അലിന്‍ഡ് ഫാക്ടറിക്ക് മുന്‍വശം 2011 ഒക്ടോബര്‍ 5ന് ഒരു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇനിയും ദുരൂഹത അഴിഞ്ഞിട്ടില്ല. കുണ്ടറ സരോജ വിലാസത്തില്‍ ആട്ടോഡ്രൈവറായ ജോസ്, ഭാര്യ റീന, മാതാവ് ബിയാട്രീസ്, മക്കള്‍ ഫാത്തിമമാതാ കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി റീജ, സഹോദരന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സാഗര്‍ എന്നിവരുടെ മരണമായിരുന്നു അന്ന് വിവാദമായത്.
പരിസരവാസികളായ ചിലര്‍ ജോസിന്റെ ഫോണില്‍ നിരന്തരം അസഭ്യം പറയുകയും മകളെപ്പറ്റി അശ്ലീലം പറയുന്നതായും ജോസ് പലപ്രാവശ്യം കുണ്ടറ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ എന്ന് ആരോപിക്കുന്നവരുടെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് ആ പരാതികളിലും നടപടി സ്വീകരിച്ചില്ല. പ്രതികള്‍ റീജയെ അപകീര്‍ത്തിപ്പെടുത്താനും ആക്ഷേപിക്കാനും മറ്റും പലതവണ മുതിര്‍ന്നതായി അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സംഭവത്തിന് രണ്ട് ദിവസം മുന്‍പ് റീജയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതായും പറയപ്പെടുന്നു. അന്നത്തെ ഭരണത്തില്‍ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്ന പ്രതികളും കൂട്ടുകാരും ആ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപെടുകയായിരുന്നുവെന്നാണ് ആരോപണം.
ഈ കൂട്ടമരണത്തെപ്പറ്റിയുള്ള പോലീസ് അന്വേഷണം നേര്‍ദിശയിലല്ലെന്ന് ആരോപിച്ച് അന്നത്തെ എംഎല്‍എ ആയിരുന്ന എം.എ. ബേബിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങളുമായി മുന്നോട്ടുപോയെങ്കിലും അധികാരത്തില്‍ കയറിയതിനുശേഷം അവരും ഈ വിഷയത്തില്‍ മൗനത്തിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: