വാഷിംഗ്ടണ്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ യുഎസിന്റെ പെയിലറ്റില്ലാ വിമാനം നടത്തിയ മിസെയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ ഉപമേധാവി അബുയഹിയ ലിബിയുടെ മരണം യുഎസ് സ്ഥിരീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ അല്ഖ്വയ്ദക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ലിബിയുടെ മരണമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല. തിങ്കളാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടുവെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ യുഎസ് സേന കൊലപ്പെടുത്തിയതിനുശേഷം യുഎസ് നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് ലാദന് കൊല്ലപ്പെട്ടത്. ലാദന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തല്‍സ്ഥാനം അല്സാവിഹിരി ഏറ്റെടുത്തതിനെ തുടര്‍ന്ന് അല്‍ഖ്വയ്ദയുടെ രണ്ടാമനായി ലിബി എത്തുകയായിരുന്നു.
പടിഞ്ഞാറന്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ലിബി വലിയ പങ്ക് വഹിച്ചിരുന്നു. 2009 ഡിസംബറിലും യുഎസ് മിസെയില്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്നിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് വിദേശ ഭീകരവാദികളില്‍ ഒരാള്‍ ലിബിയാണെന്ന് പാക് ഇന്റലിജന്റ്സ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ലിബി കൊല്ലപ്പെട്ടിട്ടില്ല എന്നാണ് വടക്കന്‍ വസീരിസ്ഥാനിലെ ഒരു തീവ്രവാദി കമാന്‍ഡര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇതിനിടെ പാക്കിസ്ഥാനിലെ ഹക്കാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കാന്‍ സൈനിക മേധാവി അഷ്ഫാക്ക് പര്‍വേസ് കയാനിക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയതായി പുതിയ വെളിപ്പെടുത്തല്‍.ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ് സാഗറാണ് തന്റെ പുതിയ പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഇക്കാര്യം കയാനി നിരാകരിച്ചു.10,000 നും 15,000 നും ഇടയിലുള്ള സൈന്യത്തെയാണ് യുഎസ് അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്നത്.2014 ഓടെ ഭുരിഭാഗം സൈന്യവും ഇവിടെനിന്ന് പിന്‍വാങ്ങുമ്പോഴും പാക്കിസ്ഥാനിലുടനീളം പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സൈന്യം പ്രവര്‍ത്തിക്കും.എന്നാല്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഓബാമയുടെ അടുത്ത അനുയായിയാണ് ഹക്കാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കാന്‍ കയാനിക്ക് മുന്നറിയിപ്പ് നല്‍കിയത്.കഴിഞ്ഞ ഓക്ടോബറില്‍ അബുദാബിയില്‍ ചേര്‍ന്ന രഹസ്യ ചര്‍ച്ചയിലാണ് കയാനിക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും പുസ്തകത്തില്‍ പറയുന്നു.
പ്രസിഡന്റ് ബരാക്ക് ഓബാമയുടെ ഭരണകാലത്തെ പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ദുബായിലെ രഹസ്യകേന്ദ്രത്തിലെത്തിയാണ് കയാനിയുമായ് ചര്‍ച്ച നടത്തിയത്.
പാക്ക് അതിര്‍ത്തിയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുവാന്‍ തയ്യാറാണ്.പാക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമെന്നും പുസ്തകത്തില്‍ ചുണ്ടിക്കാട്ടുന്നു.അഫ്ഗാനില്‍ അടുത്തിടെ രണ്ട് വലിയ ആക്രമണങ്ങളാണ് ഉണ്ടായത്.എന്നാല്‍ ഇതുകൊണ്ടൊന്നും കയാനിക്ക് യാതൊരുവിധ ദോഷവും ഉണ്ടായിട്ടില്ല.എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനി യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് കയാനിക്ക് യുഎസ് ഉറപ്പ് നല്‍കിയിരുന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അല്‍ഖ്വയ്ദ തലവന്‍ ഓസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയത് പാക്ക് സര്‍ക്കാരിന്റെ പരമാധികാരത്തെ ലംഘിച്ചുവെന്നാണ് പുസ്തകത്തിലെ മറ്റൊരു പരാമര്‍ശം. തങ്ങളുടെ സേനയെ സംരക്ഷിക്കാന്‍ എന്തു നടപടിയും തങ്ങള്‍ സ്വീകരിക്കുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് ഡോണിലോണ്‍ പറഞ്ഞിരുന്നു.തിങ്കളാഴ്ചയാണ് ഡേവിഡ് സാഗറിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്.അതേസമയം,ഹഖാനി ശൃംഖലക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് യുഎസിന് താന്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്ന് കയാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: