വത്തിക്കാന്‍: ബാധയുണ്ടെന്നു വിശ്വാസികള്‍ തുറന്നു പറഞ്ഞാല്‍ പ്രേതത്തെ ഒഴിപ്പിക്കാന്‍ പാതിരിമാര്‍ ശ്രമിക്കേണ്ടതാണെ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബാധ ഒഴിപ്പിക്കല്‍ പോലുള്ള ഉച്ചാടന കര്മങ്ങളോട് ഇത്ര ആധികാരികമായി മാര്‍പ്പാപ്പ പ്രതികരിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ പാതിരിമാര്‍ തന്നെ ഉച്ചാടനത്തിനു നേതൃത്വം നല്കണമെന്നില്ല എന്നും പോപ്പ് പറഞ്ഞു. പ്രഫഷണലായി അതു ചെയ്യുന്നവരുടെ സഹായം തേടുകയാണ് വേണ്ടത്.
പരിശീലനം പൂര്‍ത്തിയാക്കിയ പാതിരിമാര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പോപ്പ്. കുമ്പസാരത്തിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബാധ ഒഴിപ്പിക്കലിനെക്കുറിച്ച് പോപ്പ് പരാമര്‍ശിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളതായോ ബാധയുള്ളതായി തോന്നുന്നതായോ പറയുമ്പോള്‍ അതു തള്ളിക്കളയരുത്. വിശ്വാസികളുടെ ഭാഗത്തു നിന്നു ചിന്തിച്ച് പ്രവര്‍ത്തിക്കണം. മാര്‍പ്പാപ്പ നിര്‍ദേശിച്ചു.
ദൈവത്തേയും സാത്താനേയും കുറിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും സഭയില്‍ തുടരുന്നുണ്ടെങ്കിലും മാര്‍പ്പാപ്പ നേരിട്ട് ഈ പ്രശ്നത്തില്‍ അഭിപ്രായം പറയുന്നതും ഇതാദ്യം. സാത്താനെ ഒഴിപ്പിക്കാന്‍ പാതിരിമാര്‍ ശ്രമിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
മാനസിക അസ്വാസ്ഥ്യമുണ്ട് എന്ന് ഒരാള്‍ പറയുന്നതിനേയും ബാധയുണ്ടെന്ന് പറയുന്നതിനേയും രണ്ടായി കാണണം . മനസിന്റെ പ്രശ്നം മാറ്റാന്‍ ഒരു മന: ശാസ്ത്രജ്ഞനു കഴിഞ്ഞേക്കാം. എന്നാല്‍ ബാധയൊഴിപ്പിക്കാന്‍ അതിനു കഴിവുള്ളവരെത്തന്നെ വിളിക്കണം. അങ്ങനെ ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നും പോപ്പ് നിര്‍ദേശിച്ചു.
ആധ്യാത്മികമായ അസ്വസ്ഥതകള്‍ക്ക് ശ്രദ്ധപൂര്‍വം പരിഹാരം കാണണം. സ്വാഭാവികമായും അസ്വാഭാവികമായും മനസില്‍ അസ്വസ്ഥതകള്‍ പടരാം. അസ്വാഭാവിക രീതിയില്‍ പെറുമാറുന്നവരെ രക്ഷിക്കാന്‍ ഒഴിപ്പക്കല്‍ പോലുള്ള കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതില് തെറ്റില്ല. അതിനെ ഒരു ചികിത്സാ രീതിയായി കണ്ടാല്‍ മതി, പോപ്പ് പറഞ്ഞു.
സാത്താന് പ്രതീകമാണെന്നും യാഥാര്‍ഥ്യമാണെന്നും രണ്ടു തരത്തിലുള്ള ചര്‍ച്ചകള്‍ സജ്ജീവമായി സഭയില്‍ തുടരുന്നതിനിടെയാണ് പോപ്പിന്റെ ഈ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: