കൊല്ലം: സേവനമറവില് അക്ഷയ സെന്ററുകള്‍ ജനങ്ങളെ പിഴിയുന്നു. സര്‍വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് തോന്നുംപോലെ. സെന്ററുകളെ നിയന്ത്രിക്കാന്‍ അധികാരികള്‍ തയാറാകുന്നുമില്ല. സര്‍ക്കാരിലേക്കുള്ള പണം അടച്ച് ചെല്ലാന്‍ നല്‍കുന്നതിന് സര്‍വീസ് ഫീസായി ഈടാക്കുന്നത് തോന്നുംപടി. കൊല്ലത്തെ അക്ഷയസെന്ററില്‍ ഇതേ സേവനത്തിന് 50 രൂപ ഈടാക്കിയപ്പോള്‍ അഞ്ചാലുംമൂട്ടിലെ മറ്റൊരു സെന്ററില്‍ ഈ ആവശ്യത്തിന് ഈടാക്കിയത് 30 രൂപ. സെന്ററിലെ ജീവനക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 50 രൂപ മാത്രമല്ലെ മേടിക്കുന്നുള്ളുവെന്നാണ് മറുപടി നല്‍കിയത്. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സാധാരണ ജനങ്ങളില്‍ നിന്നും 30 രൂപ മുതല്‍ 100 രൂപ വരെ ഈടാക്കുന്ന സെന്ററുകളും ജില്ലയിലുണ്ട്. അക്ഷയ സെന്ററുകള്‍ ജനങ്ങളില്‍ നിന്നും കൊള്ളലാഭം നേടുന്നു എന്ന ആരോപണം ഇതിന് മുമ്പും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: