വാഷിങ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുളള വിമാനങ്ങളില്‍ ലാപ്ടോപ്പുകളും ഐപാഡുകളും ക്യാമറകളും മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി. നിരോധനം ഇന്നലെ പ്രാബല്യത്തിലായി.
നിരോധനത്തിന്റെ കാരണം അറിവായിട്ടില്ല. ഇതേക്കുറിച്ച് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടുമില്ല. റോയല്‍ ജോര്‍ദാന്‍ എയര്‍ലൈന്റെയും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെയും പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പത്ത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുളള നോണ്‍സ്റ്റോപ് വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
സെല്‍ഫോണുകളും ചികില്‍സാ ഉപകരണങ്ങളും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റോയല്‍ ജോര്‍ദാനിയന്‍ വ്യക്തമാക്കി. ഇവ എല്ലാം ചെക്ക് ഇന്‍ ബാഗേജുകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റ് ഏതൊക്കെ രാജ്യങ്ങള്‍ക്കും വിമാനക്കമ്പനികള്ക്കുമാണ് നിരോധനമെന്ന കാര്യം വ്യക്തമല്ല.
ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡെട്രോയ്റ്റ്, മോണ്ട്രിയല് തുടങ്ങിയ വിമാനത്താവങ്ങളിലേക്കുളള വിമാനസര്‍വീസുകളെ നിരോധനം ബാധിക്കുമെന്ന് റോയല്‍ ജോര്‍ദാനിയന്‍ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളെ നിരോധനം ബാധിക്കുമെന്ന് സൗദിയും വ്യക്തമാക്കി.
ചെക്ക് ഇന്‍ ബാഗേജുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് മോഷണം കുതിച്ചുയരാന്‍ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്.21
പ്രതികരിക്കാൻ ഇവിടെ എഴുതുക: