ആലപ്പുഴ: റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരിയായ വനിതാ കൗണ്‍സിലറെ പരസ്യമായി അസഭ്യം പറഞ്ഞ സംഭവത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി. നഗരമദ്ധ്യത്തിലെ വാര്‍ഡ് കൗണ് സിലര്ക്കാണ് ദുരനുഭവമുണ്ടായത്.
റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതില്‍ രോഷാകുലനായ നഗരത്തിലെ പ്രമുഖ ഗൃഹനിര്‍മ്മാണ സാമഗ്രി വ്യവസായി വനിതാ കൗണ്‍സിലറോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
അപമാനിതയായ കൗണ്‍സിലര്‍ ഇയാള്‍ക്കെതിരെ പരാതി നല്കാന് സിപിഎം നേതൃത്വത്തോട് അനുവാദം തേടിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുകയായിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പിന്നീട് പരാതി നല്കാന് അനുമതി നല്‍കിയത്.
ആലപ്പുഴ ഡിവൈഎസ്പിക്കും വനിതാ കൗണ്‍സിലര്‍ വ്യവസായിക്കെതിരെ കഴിഞ്ഞദിവസം പരാതി നല്കി. സിപിഎമ്മിലെ ചില ഉന്നത നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരേക്കാളും ജനപ്രതിനിധികളേക്കാളും അടുപ്പം വന്‍ പണച്ചാക്കുകളോടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: