മാവേലിക്കര: സംസ്ഥാനത്ത് കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, കര്‍ഷകര്‍ക്കും, സാധാരണക്കാര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും കാര്‍ഷിക മേഖലയും വ്യവസായിക മേഖലയും തകര്‍ന്ന് നാമാവശേഷമായെന്നും വിലക്കയറ്റം മൂലം ജനങ്ങള്‍ നട്ടംതരിയുകയാണെന്നും അങ്ങനെ സമസ്ത മേഖലകളിലും തികഞ്ഞ പരാജയമായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.ആര്. മുരളീധരന് ആവശ്യപ്പെട്ടു.
ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ രാഷ്ട്രീയ വിരോധം നിമിത്തം അട്ടിമറിച്ച് കേരള ജനതയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അനില്‍ വൈദ്യമംഗലം, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ എസ്. ഉണ്ണികൃഷ്ണന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വനീദേവ്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ സി.ദേവാനന്ദ്, ഡി.വിനോദ്കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മറ്റിയംഗം മാന്നാര്‍ സതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ എസ്.ശ്രീകുമാര്‍, സി.മോഹനചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: