മുഹമ്മ: ജലസ്വരാജും ജലനിധിയും ഓര്‍മ്മപ്പെടുത്തുന്നത് വന്നുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ചാണ്. പൈതൃകമായി മലയാളി കാത്തുസൂക്ഷിച്ച് പോന്നിരുന്ന കാഴ്ചപ്പാടുണ്ട്. വീടായാല്‍ കുളങ്ങള്‍ വേണം, കുടിവെള്ളത്തിന് ഒന്ന്, കുളിക്കാനും തുണിതിരുമാനും മറ്റൊന്ന്, മറ്റാവശ്യങ്ങള്‍ക്ക് വേറൊന്ന്. കാലം മാറിയതോടെ കുളങ്ങളും തോടുകളും അനാവശ്യമായി.
വേനല്‍ക്കാലത്ത് കുളങ്ങള്‍ വെട്ടി ശുചിയാക്കുന്ന പതിവ് കാഴ്ച ഇന്നില്ല. തൂമ്പ ഉപയോഗിച്ച് കുളത്തിലെ മണ്ണും ചെളിയും നീക്കി, കുളം ശുചിയാക്കല്‍ ഒരു അനുഷ്ഠാനം പോലെ കൊണ്ടു നടന്നവരാണ് മലയാളികള്‍. വൈകുന്നേരം കുത്തരിച്ചോറും കുളമീന്‍ കറിയും കൂട്ടി ഊണ് കഴിഞ്ഞ് മുറുക്കി വെടിപറഞ്ഞ് മടങ്ങുന്ന തൊഴിലാളികളെയും കാണാനില്ല. വെള്ളം അമൂല്യമാണന്ന തിരിച്ചറിവ് ഉണ്ടായിരിക്കത്തന്നെ ജലചൂഷണവും മലിനീകരണവും പ്രതിരോധിക്കാനാവാത്ത വിധം രോഗാതുരമായ അവസ്ഥയില്‍ മലയാളിയെത്തി. കാലം വരുത്തിവെച്ച മാറ്റം പുതുതലമുറ കൊണ്ടെത്തിച്ചത് കൊടിയ വരള്ച്ചയിലേയ്ക്കാണ്. മൂടിയ കുളങ്ങളും തോടുകളും പുനഃസ്ഥാപിക്കാന്‍ പരിഷ്ക്കാരം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടെന്നത് ആശ്വാസത്തിന് വകനല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: