ആസുരകാലത്തിന്റെ അനുരണനങ്ങള്‍ സമൂഹത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീപീഡനങ്ങളും പുരുഷ പീഡനങ്ങളും കുറ്റകൃത്യങ്ങളുടെ ബാഹുല്യവും നിയന്ത്രിക്കാനാവാതെ പോകുന്നതും കലികാലത്തിന്റെ ചേരുവകളാണ്. മാനക്കേട് സഹിച്ചും അനുഭവിക്കുകതന്നെ.
മനുഷ്യനെ ഗ്രസിച്ചിരിക്കുന്ന ഈ വിപല്ഘട്ടത്തില്നിന്ന് വിശ്വാസികളെ നേരായ പന്ഥാവില്‍ വഴി നടത്തിക്കേണ്ട ആത്മീയലോകത്തിന്റെ പരാജയവും കാര്യങ്ങള്‍ വഷളാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവാതെ ആകുമ്പോള്‍, ആര് ആരെ തടയുമെന്ന ചോദ്യം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.
നിയമങ്ങളും ശിക്ഷാവിധികളുംകൊണ്ട് തടയാനാവുന്ന സംഗതിയല്ലെന്ന് അനുദിനം ഉയരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കാണിക്കുന്നുണ്ട്. കാരണം ഇത് സംഭവിക്കാനുള്ളതാണ്.
അതിനനുസരിച്ചുള്ള ചേരുവകളാണ് കാലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും പന്ത് നമ്മുടെ കോര്‍ട്ടില്‍ ഇട്ടുകൊണ്ട് ദൈവം നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം തരുന്നുണ്ട് താനും. ചിന്തയും പ്രവൃത്തിയും തമ്മില്‍ മാനസിക ഐക്യം ഉള്ളതുകൊണ്ട് മനസ്സ് മാലിന്യമുക്തമാക്കപ്പെടേണ്ടതുണ്ട്.
ദൈവത്തില്‍ മനസ്സര്‍പ്പിച്ച് സ്വയം നിയന്ത്രണവും വിടുതലും പാലിക്കുകയേ പോംവഴിയുള്ളൂ.
മനോജ് കൃഷ്ണന്,
പെരുമ്പാവൂര്‍
കവടീം പോയി പലകേം പോയി
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ അസാധുവാക്കി രണ്ടായിരത്തിന്റെ കറന്‍സിയും പുതിയതായി ഇറക്കിയപ്പോള്‍ ജനാധിപത്യ വിശ്വാസികളില്‍ ഭൂരിപക്ഷവും കേന്ദ്രഗവണ്മെന്റിനെതിരാവുമെന്ന് കരുതിയ പ്രതിപക്ഷത്തിന്റെ കവടിനിരത്തല്‍, പാളിപ്പോയി-കവടീം പോയി, സഞ്ചീം പോയി, പലകേം പോയി.
യുപിയില്‍ മൊത്തം തൂത്തുവാരി, ഗോവയും മണിപ്പൂരും പിടിച്ചു. പഞ്ചാബ് മാത്രംകൊണ്ട് ആത്മസായുജ്യമടയാന് കോണ്‍ഗ്രസിനായി. കോണ്‍ഗ്രസ് ക്ഷയിച്ചുവരികയാണോ? ശുഷ്കിച്ചുപോകാന് അവരുടെ നയവൈകല്യം തന്നെയാണ് കാരണം.
വടക്കേതില്‍ വിനോദ്,
നറുകര, മലപ്പുറം
ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധയ്ക്ക്
ഇപ്പോള്‍ ഉത്സവകാലമാണല്ലോ. ഉത്സവബലി ദര്‍ശനവും ഉണ്ട്. നട്ടുച്ചയ്ക്ക് പൊരിയുന്ന വെയിലില്‍ ക്ഷേത്രം തന്ത്രിയുടെയും പൂജാരിയുടെയും അനുഗമിക്കുന്നവരുടെയും കാലുകള്‍ ചുട്ടുപൊള്ളുകയാണ്. ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടുകൂടേ? അവിവേകമാണങ്കില്‍ പൊറുക്കുക.
കാവടി, കുംഭകുട ഘോഷയാത്രകള്‍ക്ക് ചെരിപ്പ് ഉപയോഗിക്കാമോ എന്നറിഞ്ഞുകൂടാ. ചിലര്‍ ചെരിപ്പ് ഉപയോഗിച്ചു കണ്ടുവരുന്നു.
പി. കെ. കൃഷ്ണനുണ്ണി,
പട്ടാമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: