പെരുമ്പാവൂര്‍: വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും സ്റ്റാമ്പുകളോടും, നാണയങ്ങളോടുമുള്ള പ്രണയം പെരുമ്പാവൂരുകാരുടെ രാജന് സാര്‍ വിട്ടുകളയുന്നില്ല. നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും വലിയ ശേഖരമുണ്ട് അദ്ദേഹത്തിന്. ആറാം വയസില്‍ തുടങ്ങിയ ശീലം തുടരുന്നു.
അയല്‍വാസികള്‍ക്ക് വേണ്ടി പോസ്റ്റാഫീസില്‍ പോക്ക് പതിവായപ്പോള്‍ കൗതുകം തോന്നി സ്റ്റാമ്പ് ശേഖരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 110 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഏറ്റവും പഴയ സ്റ്റാമ്പുകളായ കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലേത് ഒരു നിധിപോലെയാണ് ഇദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്.
എഇഒആയി റിട്ടേഡ് ചെയ്ത പി.കെ. രാജന് സാറിന്റെ മറ്റൊരു വിനോദമാണ് നാണയ ശേഖരണം. പിതാവ് ആണ് നാണയ ശേഖരണത്തിന്റെ വഴികാട്ടി. പിതാവിന്റെ ശേഖരത്തിലെ നാണയങ്ങളാണ് കൈവശമുള്ളവയില്‍ ഏറെയും. 1835 ലെ നാണയങ്ങള്‍ തുടങ്ങി ഇന്നത്തെ രൂപ വരെ പതിനായിരത്തോളം നാണയങ്ങള്‍ ഇതിലുണ്ട്. 69 രാജ്യങ്ങളുടെ നാണയ ശേഖരത്തില്‍ നമ്മുടെ പഴയ കാശ്, ചക്രം, പണം എന്നിവ തന്നെയാണ് മുഖ്യ ആകര്‍ഷണം. പെരുമ്പാവൂര്‍ ഔഷധി ജംഗ്ഷനിലെ ലിന് വില്ല എന്ന വീട്ടിലൊരുക്കിയ പ്രദര്‍ശനശാലയിലൂടെ ഇവയെല്ലാം നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ റിട്ടേര്‍ഡ് എഇഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: