കളമശേരി: ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് 700 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കാന്‍ അനുമതി. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനമെടുത്തു. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവയ്ക്കാണ് സഹായം.
ഇതോടെ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങാനാകും. ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാകും വികസന പ്രവര്‍ത്തനങ്ങള്‍.
കാന്‍സര്‍ സെന്ററിന് 310 കോടിയാണ് രണ്ടാം ഘട്ട വികസനത്തിന് നല്‍കുക. ഇതു പൂര്‍ത്തിയാകുന്നതോടെ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ സംവിധാനമാകും ഇത്. പത്തുവര്‍ഷമായി ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത മെഡിക്കല്‍ കോളേജിന് 310 കോടി ലഭ്യമാക്കുന്നുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ നിര്മ്മാണത്തിനാണിതുപയോഗിക്കുക.
ജനറല്‍ ആശുപത്രിക്ക് 76 കോടി രൂപയാണ് കിട്ടുക. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കാണുണ്ടാക്കുക. ഇപ്പോഴത്തെ ഒ പി ബ്ലോക്കിന് പിന്നില്‍ ഏഴുനിലക്കെട്ടിടമാണ് നിര്‍മ്മിക്കുക. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി സെന്ററിന് നാലു കോടി വേറെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: