കട്ടപ്പന: നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന മുള്ളരിക്കുടിയില്‍ വെയ്റ്റിങ് ഷെഡ് ഇല്ല. കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള ഇടത്താവളമാണ് മുള്ളരിക്കുടി.
റോഡ് നിര്മ്മാണസമയത്താണ് ഇവിടുത്തെ വെയ്റ്റിങ് ഷെഡിന്റെ പകുതി ഭാഗം പൊളിച്ചത്. പുതിയ വെയ്റ്റിങ് ഷെഡ് പണിതുനല്കാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെയായിട്ടും വെയ്റ്റിങ് ഷെഡ് പണിയുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇടിഞ്ഞുതകര്‍ന്ന വെയ്റ്റിങ് ഷെഡിനു മുമ്പില്‍ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചതോടെ ഇതിനുള്ളില്‍ ആര്‍ക്കും കയറാന്‍ സാധിക്കാത്ത അവസ്ഥയായി.
മുള്ളരിക്കുടി ടൗണില്‍ വെള്ളം തളം കെട്ടിനില്‍ക്കുന്നതിനാല്‍ ബസ് കയറുവാന്‍ നില്ക്കുന്നവരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവാണ്.
അടിയന്തിരമായി മുള്ളരിക്കുടി ടൗണില്‍ വെയ്റ്റിങ് ഷെഡ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: